Monday, 31 December 2018

Remembering Delhi new year


ഡല്‍ഹിയിലെ പുതുവത്സരം 

ശരിക്കും പുതുവത്സരാഘോഷങ്ങളൊക്കെ തുടങ്ങിയത് ഡല്‍ഹി കേരള ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ജോയിന്‍ ചെയ്ത ശേഷമാണ്. ട്രാവന്‍കൂര്‍ ഹൌസിലും കേരള ഹൌസിലും കുടുംബങ്ങള്‍ ചേര്‍ന്നും അല്ലാതെയും നടത്തിയ ഒരുപാട് ആഘോഷങ്ങള്‍. കേരള ഹൌസ് കോണ്‍ഫറന്‍സ് ഹാളും   ക്വാര്‍ട്ടേഴ്സിന് മുന്നിലുള്ള മുറ്റവും  ടെറസും   ഇപ്പോള്‍ അഡീഷണല്‍ ബ്ലോക്കില്‍ കാന്‍റീന്‍ നടത്തുന്ന ഹാളുമൊക്കെ ആഘോഷവേദികളായിട്ടുണ്ട്. ഇതില്‍ ഏറ്റവുമധികം പ്രശ്നമായി മാറിയത് അഡീഷണല്‍ ബ്ലോക്കില്‍ നടന്ന ആഘോഷമായിരുന്നു. ഗസ്റ്റുകള്‍ താമസമുള്ള ഇടമാണ്. അവിടെ അര്‍ദ്ധരാത്രിവരെ നീളുന്ന ആട്ടവും പാട്ടും പുറത്തെ വിവിധ വാഹനങ്ങളിലെ മൊബൈല്‍ ബാറും ഒക്കെ പ്രശ്നമാവും എന്ന അറിവുണ്ടായിട്ടും അക്കാലത്തെ ഒരഹങ്കാരം എന്നുവേണമെങ്കില്‍ ഇപ്പോള്‍ ചിന്തിക്കാന്‍ കഴിയുന്ന വിധമുള്ള ആഘോഷം. ഡപ്യൂട്ടേഷനില്‍ വന്നിട്ടുള്ള കുറച്ചുപേരും ഒപ്പം പുറത്തുനിന്നുള്ള സുഹൃത്തുക്കളും. കേരളഹൌസ് ജീവനക്കാര്‍ക്ക് ഇത് തീരെ ഇഷ്ടപ്പെട്ടില്ല. പുറമെ ചില ഗസ്റ്റുകള്‍ക്കും. അവര്‍ അഡീഷണല്‍ റസിഡന്‍റ് കമ്മീഷണര്‍ ആനന്ദ് കുമാര്‍ സാറിനെ വിളിച്ച് പരാതിപ്പെട്ടു. അദ്ദേഹം ഫിറോസ് സാറിനെയും എന്നെയും വിളിച്ചു വിവരമന്വേഷിച്ചു. രാവിലെ എത്തുമ്പോഴേക്കും എല്ലായിടവും വൃത്തിയാക്കി ഇടണം , പരാതി വരാന്‍ പാടില്ല എന്നൊക്കെ പറഞ്ഞു. രാവിലെ തന്നെ ഇത്തരമൊരാഘോഷം അവിടെ നടന്നിട്ടില്ല എന്നുതോന്നും വിധം ജോലിക്കാരെ വച്ച് വൃത്തിയാക്കിച്ചു. ചടങ്ങിന് ഒരു അന്വേഷണമൊക്കെ നടന്നു എന്നു തോന്നുന്നു. അത്രതന്നെ . ഇപ്പോള്‍  2019 തുടങ്ങുന്ന ഈ വേളയില്‍ ഇതൊക്കെ ഓര്‍ക്കുമ്പോള്‍, ഇതൊക്കെയെ ബാക്കിയുള്ളു എന്നു തോന്നുന്നു. ഇന്ന് വിചാരിച്ചാലും നടക്കാത്ത കാര്യം.

 കോളനിയിലെ കുട്ടികളുടെ പാട്ടും നൃത്തവും തംബോലയും ഭക്ഷണവും പൂത്തിരിയും മത്താവുമൊക്കെയായി മറ്റൊരുതരം ആഘോഷത്തിന്  ഇപ്പോള്‍ താമസിക്കുന്ന  വൃന്ദാവന്‍ കോളനി
 അവസരമൊരുക്കുന്നുണ്ട് എന്നതും സന്തോഷപൂര്‍വ്വം ഓര്‍ക്കുന്നു. ഇപ്പോഴും പുറത്ത്  2019 നെ വരവേല്‍ക്കുന്ന  ആഘോഷം നടക്കുകയാണ്.

 ഡല്‍ഹിയില്‍   കൂടെ ആഘോഷങ്ങളില്‍ പങ്കെടുത്തിരുന്ന ഫിറോസ് സാര്‍, സജീവ്, ജിമ്മിച്ചായന്‍ , അങ്ങിനെ പലരും ഓര്‍മ്മയായി മാറിക്കഴിഞ്ഞു.മറക്കാനാവാത്ത സങ്കടങ്ങള്‍ തന്നുള്ള യാത്രയിലാണ് അവര്‍.

ഹരിദാസും  ശ്രീദേവനും കൃഷ്ണചന്ദ്രനും ഗോപനും കണ്ണനും ഗോപിനാഥന്‍ നായര് സാറും മോഹനനും  വിനോദും ജയരാജും    ഹരി നായരുമെല്ലാം   എന്നെ പോലെ ഈ ഓര്‍മ്മകള്‍ അയവിറക്കുന്നുണ്ടാകാം. 2019  മധുരമുള്ള ഓര്‍മ്മകളുടേതാകട്ടെ. എല്ലാവര്‍ക്കും ക്ഷേമ ഐശ്വര്യങ്ങള്‍ നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു .

Trip to Manali

2002 ല്‍‍ ആയിരുന്നു ആ യാത്ര. കേരള ഹൌസില്‍ നിന്നും കൃഷ്ണചന്ദ്രനും ശ്രീദേവനും കുടുംബവുമുണ്ടായിരുന്നു. പുറമെ നിന്നും വിനോദും കുടുംബവും കുട്ടിസാബും കുടുംബവും പിന്നെ ബാച്ചിലറായ ശ്രീരാജ് മേനോനും. ഒരു ബസിലായിരുന്നു യാത്ര. മറ്റുള്ളവരെ ഓര്‍മ്മ വരുന്നില്ല.

മഞ്ഞുമലകളുടെ മണാലിയിലൂടെ 



മഞ്ഞിന്‍റെ സാന്ദ്രമായ ശുഭ്രതയില്‍ കുളിച്ചു നില്‍ക്കുന്ന ഭൂമിക. സമതലത്തിനു ചുറ്റാകെ മലകള്‍. മഞ്ഞിന്‍റെ  വെണ്മ പുതച്ച മലകളില്‍ പ്രഭാതസൂര്യന്‍റെ കതിരുകള്‍ സ്വര്‍ണ്ണ ശോഭയേറ്റുമ്പോള്‍ ബിയാസ് നദിയിലെ തെളിമയാര്‍ന്ന  ജലത്തിനും പത്തരമാറ്റ് തിളക്കം. ശരീരവും മനസ്സും യാത്രക്ഷീണം വിട്ടുണര്‍ന്നു . ബിയാസിലെ തണുത്തജലം മുഖത്തുവീണപ്പോള്‍ അമൃത് കഴിച്ച വീര്യം. ദല്‍ഹിയില്‍ നിന്നും പതിനാറുമണിക്കൂര്‍ യാത്ര ചെയ്ത് എത്തിച്ചേര്‍ന്ന ദേവദാരുവിന്‍റെ നാട്.

  മാര്‍ച്ച്  മാസത്തിന്‍റെ ഒടുക്കം. വിനോദസഞ്ചാരികളുടെ പ്രവാഹം തുടങ്ങിയിട്ടില്ല. ഇനിയും രണ്ടാഴ്ചയോളം കഴിയണം. ഹിമാചല്‍ ടൂറിസത്തിന്‍റെ ഹോട്ടല്‍ റോത്താങ്ങ് മണാല്‍സുവിലെ പരിചാരകരിലും ആലസ്യത്തിന്‍റെ ചലനങ്ങള്‍ മാത്രം. എല്ലാം പതുക്കെയാണ്. എന്നും മഞ്ഞണിഞ്ഞു കിടക്കുന്ന ഈ പര്‍വ്വതഭൂവില്‍ മനുഷ്യരെല്ലാം പൊതുവെ തിരക്കില്ലാത്തവരാണ്. നഗരത്തിലെ തിരക്കുകളടെ ജാടകളില്ലാത്ത നിസ്വരുടെ ലോകം.
മണാലിയിലെ ക്ഷേത്രങ്ങളിലും പഴയ കെട്ടിടങ്ങളിലും ബുദ്ധമത സ്വാധീനം തെളിഞ്ഞു കാണാം. 45 വര്‍ഷം  പഴക്കമുള്ള തിബറ്റന്‍ ആശ്രമത്തില്‍ പതിനാലടി വലുപ്പമുള്ള ഒരു ബുദ്ധവിഗ്രഹവും ദലൈലാമ നാട്ടുകാരെ അഭിസംബോധന ചെയ്ത ഒരു ചെറിയ ആശ്രമവും കാണാന്‍ കഴിഞ്ഞു.

ശ്രീരാമന്‍റെ കുലഗുരു വസിഷ്ഠന്‍റെ പേരിലും ഒരു ക്ഷേത്രം മണാലിയിലുണ്ട്. ഏതാണ്ട് ഒന്നര കിലോമീറ്ററോളം കുന്നുകയറിയാണ് വസിഷ്ഠക്ഷേത്രത്തിലെത്തിയത്. 1800 വര്‍ഷം പഴക്കമുള്ള ക്ഷേത്രമാണെന്ന് പൂജാരിണി സോമവതി പറഞ്ഞു. അവരുടെ മകനാണ് അവിടത്തെ മഹാപൂജാരി. ഒരു കുടുംബം വക ക്ഷേത്രം പോലെയെ തോന്നുകയുള്ളു. ക്ഷേത്രപുനരുദ്ധാരണ ജോലികളും തകൃതിയായി നടക്കുന്നുണ്ട്.തൊട്ടടുത്ത് ഒരു രാമക്ഷേത്രമുണ്ട്. വസിഷ്ഠമുനി അവിടെ പാര്‍ത്തിരുന്നെന്നും ലക്ഷ്മണന്‍ അദ്ദേഹത്തിന് കുളിക്കാന്‍ ചൂടുവെള്ളത്തിനായി അഗ്നിബാണമെയ്ത് ചൂടുവെള്ളം വരുത്തിയെന്നും ഐതീഹ്യം. കുളിക്കാനായി ചൂടുവെള്ളം സദാസമയവും പൈപ്പിലൂടെ ഒഴുകിവരുന്നുണ്ട് എന്നത് സത്യം. മലയടിയില്‍ നിന്നും വരുന്ന ഗന്ധകജലമാണതെന്നു മാത്രം. പുഴുങ്ങിയ മുട്ടയുടെ ഗന്ധമുള്ള ജലം. അതില്‍ കുളിച്ചാല്‍ ത്വക്ക് രോഗങ്ങള്‍ മാറുമെന്നും ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടക്കുമെന്നും വിശ്വാസികള്‍ അവകാശപ്പെടുന്നു. സ്ത്രീകള്‍ക്കും  പുരുഷന്മാര്‍ക്കും  കുളിക്കാന്‍ പ്രത്യേകം കടവുകള്‍ തീര്‍ത്തിട്ടുണ്ട്.

   പാണ്ഡവരുടെ വനവാസക്കാലത്തിന്‍റെ നല്ലൊരു പങ്ക് കുളുവിലും മണാലിയിലുമായി ചിലവഴിച്ചിട്ടുണ്ട് എന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു. പുരാതന ക്ഷേത്രങ്ങളില്‍ പലതും പാണ്ഡവരുമായി ബന്ധപ്പെട്ട കഥകളില്‍ കുരുങ്ങികിടപ്പാണ്. അതിലൊന്നാണ് ഹഡിംബദേവി ക്ഷേത്രം. വനവാസക്കാലത്ത് ഭീമന്‍ ഹിഡുംബിയെ കണ്ടതും അനുരക്തനായതും ഇവിടെവച്ചാണെന്ന് വിശ്വസിക്കപ്പെടുന്നു. ഹിഡുംബിയില്‍ ഭീമന്‍റെ പുത്രന്‍ ഘടോല്‍കചന്‍റെ ജനനവും ഇതേ ഇടത്താണെന്ന് നാട്ടുകാര്‍ കരുതുന്നു. 1553 ല്‍ രാജാ ബഹദൂര്‍ സിംഗാണ് ഇന്നു കാണുന്ന ക്ഷേത്രം പണികഴിപ്പിച്ചത്. പഗോഡയുടെ ആകൃതിയാണ് ക്ഷേത്രത്തിന്.

  മണാലിയുടെ മറ്റൊരാകര്‍ഷണം ബിയാസ് നദി തന്നെ. എത്രനേരം കണ്ടിരുന്നാലും തൊട്ടറിഞ്ഞാലും മടുക്കാത്ത മഞ്ഞുരുകിയ ജലം. രാത്രിയിലെ ഇരുളിലും ദൂരെ മലകളില്‍ മഞ്ഞിന്‍റെ മനോഹരമായ വെളുപ്പ്. അത് കണ്ടുകിടക്കെ ഉറക്കം അറിയാതെ വന്നു തഴുകുന്നു.

അടുത്ത പ്രഭാതവും പുത്തന്‍ ഉണര്‍വ്വുകള്‍ പകര്‍ന്നു  നല്‍കി. മണാലിയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ കോത്തിയില്‍ ഇറങ്ങി പ്ലാസ്റ്റിക് ഷൂസും മഞ്ഞിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങളും ഗ്ലൌസും മഞ്ഞില്‍ കുത്തിനടക്കാനുള്ള വടിയും വാടകയ്ക്കെടുത്തു. അവിടെനിന്നും ഗുലാബാ ക്യാമ്പിലേക്ക് കുന്നുകയറുമ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഇടയ്ക്കിടെ വഴിയരുകിലും വഴിയിലുമായി ചെറിയ മഞ്ഞുമലകള്‍. വടികുത്തുമ്പോള്‍ കുഴിഞ്ഞിറങ്ങുന്ന നനഞ്ഞ പഞ്ചസാര പോലെ മഞ്ഞ്. ഹോളിദിനത്തില്‍ നിറങ്ങള്‍ വാരിയെറിയുന്നതിനു പകരം മഞ്ഞുവാരിയെറിഞ്ഞ് ഞങ്ങള്‍ രസിച്ചു. പിന്നെയും മുകളിലേക്ക്,  കയറാവുന്ന പരമാവധി ദൂരം. മഞ്ഞുമൂടിയ ഒരു നീണ്ട കുന്നിന്‍ ചരിവില്‍ നൂറുകണക്കിന് ജനങ്ങള്‍ ആഹ്ലാദിക്കുന്നു. ഞങ്ങളും അവരില്‍ ഒരാളായി. കാറ്റുനിറച്ച ട്യൂബില്‍ കയറിയിരുന്നു നിരങ്ങിയും മഞ്ഞില്‍ തെന്നിനടന്നും വീണും എത്രയോ സമയം! നേരം വൈകിയിട്ടും മഞ്ഞുവിട്ടിറങ്ങാന്‍ മനസുമടിച്ചു. ശുദ്ധവായുവിന്‍റെ നിറസമൃദ്ധിയില്‍ നിന്നും നാളെ നഗരത്തിന്‍റെ മാലിന്യത്തിലേക്ക് എടുത്തെറിയപ്പെടുന്നതിന്‍റെ വേദന എവിടെയോ മുറിവേല്‍പ്പിക്കുന്നു. നടക്കാന്‍ കഴിയാത്തവര്‍ക്കായി കുതിരകള്‍ വിശ്രമമില്ലാതെ ഓടുന്നു. അതിന്‍റെ  കടിഞ്ഞാണില്‍ കൈമുറുക്കി മലമക്കള്‍ നടക്കുകയാണ്, പ്രഭാതം മുതല്‍ പ്രദോഷം വരെ.
രാവിലെ മലയിറങ്ങുമ്പോള്‍ നദി കൂടെയുണ്ട്. ബിയാസ് വേര്‍പെടാന്‍ മനസില്ലാത്ത കാമുകിയെപോലെ എത്രയോ ദൂരം കൂടെവന്നു. മലയില്‍ നിന്നും അകലും തോറും അവളുടെ നിറം മാറി. അവള്‍ അഴുക്കുകള്‍ ഏറ്റുവാങ്ങി, ഭംഗി നഷ്ടപ്പെട്ട് വൃദ്ധയായി. നഗരമെ, ഈ ഗ്രാമസുന്ദരിയെ നീ എത്രവേഗം വിവശയും പടുവൃദ്ധയുമാക്കി. ഓര്‍മ്മകളില്‍ തെളിയുന്ന വെള്ളിപ്പാദസരകിലുക്കത്തിന്‍റെ താളത്തില്‍ മെല്ലെ കണ്ണുകളടച്ചു. പിന്നെ ഉറക്കമുണരുമ്പോള്‍ മുന്നില്‍ നഗരവും ഇടതടവില്ലാതെ ഓടുന്ന വാഹനങ്ങളും നഗരവാസികളുടെ തിരക്കും.
“ഇനി വീണ്ടും എന്നാണ് മണാലിക്ക് ?”, മനസ് ചോദിച്ചു.
   

Tuesday, 25 December 2018

മസിലുപിടുത്തം - നര്‍മ്മഭാഷണം



(2005 ല്‍ ആഴ്ചവട്ടത്തില്‍ പ്രസിദ്ധീകരിച്ചത്)

മസിലുപിടുത്തം

“നമ്മുടെ വറുഗീസിനെ ഇന്നലെ സെക്രട്ടേറിയറ്റില്‍ വച്ചു കണ്ടഡേ”, ദേവരാജന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു, “ആരാ, നമ്മുടെ മസിലു വര്‍ഗീസോ “
“ഓ – പ്പൊ ഈച്ചേയടിയാ. അതോണ്ട് തന്നെ പത്തി വിടര്‍ത്തിയാടിയ പാമ്പിന്‍റെ അവസ്ഥേന്ന് മസിലുപൊട്ടിയ ചേരേന്റെ സ്ഥിതിയിലാ അവനിപ്പൊ.ഗൌനിക്കാതെ പോയ എന്നെ വിളിച്ചുനിര്‍ത്തി  ഒരു ലോഹ്യം ചോദിപ്പ്. എന്നിട്ട് ഇത് കൂടി പറഞ്ഞു, ഞാന്‍ കഴിഞ്ഞ മാസം റിട്ടയര്‍‍ ചെയ്തെന്ന്. “
“ഈ അധികാരവും മസിലും തമ്മില് കൊറച്ച് ബന്ധമുണ്ട് – ല്ലെ ദേവരാജാ”, ഞാന്‍ ചോദിച്ചു.
“അധികാരികള്‍ക്ക് മാത്രമല്ലഡെ, അല്ലാതെയുമുണ്ട് മസില്. ശരിക്കും ഒരു ഗവേഷണത്തിന് സ്കോപ്പുള്ള സാധനാ മസിലുപിടുത്തം. ജീവിതത്തില്‍ ഒരിക്കലെങ്കിലും മസിലുപിടിച്ചിട്ടില്ലാത്ത ഒരാളും ഉണ്ടാവില്ല. താനൊന്ന് ഓര്‍ത്തുനോക്ക്. കൂടുതല്‍ സംസാരിച്ചിരിക്കാന്‍ നേരമില്ല, എന്റെ  ജോലി മുടങ്ങും”, ഒരു ട്രാവല്കുമ്പനി ഉടമയായ ദേവരാജന്‍ യാത്രപറഞ്ഞിറങ്ങി.

 സമയമുള്ളതുകൊണ്ട് ഞാന്‍ മസിലുപിടുത്തത്തിന് പിന്നാലെ കൂടി. ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ്  കോളേജില്‍ പഠിക്കുന്ന കാലത്ത് ബാലചന്ദ്രന്‍ എന്നൊരു സുഹൃത്തുണ്ടായിരുന്നു. ഇന്നും ആ സൌഹൃദം തുടരുന്നുണ്ട്. അന്നദ്ദേഹം മിസ്റ്റര്‍ കോളേജ് ആയിരുന്നു. ജിംനേഷ്യത്തില്‍ പോയി കഷ്ടപ്പെട്ട് രൂപപ്പെടുത്തിയ ശരീരം. എണ്ണയിട്ട് മസിലുപിടിച്ച് ബാലു നില്ക്കു ന്ന ചിത്രം അസൂയയോടെ നോക്കിനിന്നിട്ടുണ്ട് ഞാന്‍. അപ്പോള്‍ എന്റെ ക്ഷീണിതരൂപം എന്നോടുതന്നെ പറയുമായിരുന്നു, നീ ഇതുകണ്ട് മസിലുപിടിക്കണ്ടാന്ന്. ഗുസ്തിക്കാരുടെയും ഭാരോദ്വഹന ചാമ്പ്യന്മാരുടെയും ഈ മസിലുകള്‍ക്ക്  ഒരു ചന്തമുണ്ട്. ഇതുകണ്ട് നീര്‍ക്കോലിയും തവളയുമൊക്കെ മസിലുപിടിക്കുമ്പോഴാണ് അപകടം.

  കഴിഞ്ഞയാഴ്ച ശേഖരേണ്ണന്‍ പറഞ്ഞ സംഭവം ഞാന്‍ ഓര്‍ത്തുപോയി. ശേഖരേണ്ണന്‍ കൊറേ ദിവസമായി താലൂക്കാഫീസില്‍ കയറിയിറങ്ങി നടക്കുകയാണ്, ജാതി സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍. ചെറുക്കന് കോളേജിലെ ആവശ്യത്തിനാണ് സര്‍ട്ടിഫിക്കറ്റ്. ഫയലെഴുതേണ്ടത് തങ്കപ്പന്‍ സാറാണ്. അദ്ദേഹം അടുത്തിരിക്കുന്ന കുസുമകുമാരിയുമായി തമാശ പറഞ്ഞിരിക്കുമ്പോഴാണ് ശേഖരേണ്ണന്‍ ചെന്നത്. അണ്ണന്‍ പ്രത്യക്ഷപ്പെട്ടതോടെ സാറ് ഇല്ലാത്ത മസിലിനിട്ടൊരു പിടുത്തം. ആവശ്യത്തിലേറെ തടിയും കുടവയറുമുണ്ട് തങ്കപ്പന്‍ സാറിന്. തവള ശരീരം വീര്‍പ്പിക്കുംപോലെ ശ്വാസമെടുത്ത്, കഴുത്തൊന്നു കുറുക്കി ചരിഞ്ഞൊരു നോട്ടവും “ങും- എന്താ” എന്നൊരു ഭാവവും.
അണ്ണന്‍ ഒന്നു തൊഴുതു. “- ന്റെ മോന്റെു ജാതി സര്‍ട്ടിഫിക്കറ്റ്”
“- ഉം- ഉം- മനുഷ്യന്‍ മുള്ളിന്മേല്‍ നിന്ന് പണിയെടുക്കുവാ, അപ്പോഴാ തന്റെയൊരു ജാതി. എടോ, ഏത് ജാതിയായാലെന്താ- മനസു നന്നാവണം – ത്രേ -ള്ളു. അടുത്താഴ്ച ശരിയാക്കാം. അതിനായി ഇവിടെ നിന്ന് മനുഷ്യനെ മെനക്കെടുത്തണ്ട” , തങ്കപ്പന്‍ സാറ് മസിലുവിടാതെതന്നെ പറഞ്ഞു. ഇനിയും അവിടെ നിന്നാല്‍ വീണ്ടും തീയതി നീട്ടിയാലോ എന്നു കരുതി ശേഖരേണ്ണന്‍ സ്ഥലം വിട്ടു. തങ്കപ്പന്‍ സാറ് മസിലുവിട്ട് പഴയ ആളായി, കുസുമകുമാരിയോട് കിന്നാരം പറയാന്‍ തുടങ്ങുന്നത് ശേഖരേണ്ണന്‍ ജനലിലൂടെ കണ്ടു. സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ലെങ്കിലും തങ്കപ്പന്റെ  മസിലുപിടുത്തം അണ്ണന്‍ നന്നായി ആസ്വദിച്ചു.

 ചില മുതലാളിമാര്‍ക്കുുമുണ്ട് മസിലുപിടുത്തം. വളരെ പെട്ടെന്ന് വ്യവസായം തടിച്ചുകൊഴുക്കുമ്പോള്‍ സ്വന്തം തടിയും കൊഴുക്കും. പിന്നെ നാലാളിനെ കണ്ടാലുടന്‍ ഒറ്റ മസിലുപിടുത്തമാണ്. ചാരായക്കച്ചോടം നടത്തിയിരുന്ന വേലപ്പന്‍, വേലപ്പന്‍ മൊതലാളിയായപ്പോഴാണ് കക്ഷിക്ക് മസിലുവച്ചത്. കൂലി സംബ്ബന്ധിച്ച് തര്‍ക്കം വന്നാലുടന്‍ ചുമട്ടുതൊഴിലാളിയും മസിലുപിടിക്കും. നാട്ടീന്ന് കൊറച്ച് ഫര്‍ണിച്ചര്‍ കൊണ്ടുവന്നപ്പൊ അതിറക്കാന്‍ വന്ന ചങ്ങാതിമാര്‍ മസിലുപിടിക്കുന്നത് കണ്ടാസ്വദിക്കാന്‍ കഴിഞ്ഞത് ഞാന്‍ ഓര്‍ത്തു. ചോദിച്ച തുക കിട്ടിയപ്പോഴാണ് അവര്‍ മസില്‍ അയച്ചുവിട്ടത്.

ഈയിടെ നാട്ടില്‍ പോയപ്പോള്‍ രഘുനന്ദനുണ്ടായ അനുഭവം അവന്‍ പറഞ്ഞതോര്‍ത്തു . അയാള്‍ ഇളയമാമന്റെ വീട്ടില്‍ കയറിയിട്ടാണ് മൂത്തയാളിന്റ‍ടുത്ത് പോയത്. “അല്ലാ ഇതാര്, രഘുനന്ദനോ, എടീ രാധമ്മെ, ചായയെടുക്ക് “, മൂത്തമാമന്‍ സന്തോഷത്തോടെ അയാളെ സ്വീകരിച്ചു. “ചായ വേണ്ട മാമാ, വന്ന വഴി മോഹനമ്മാമന്റെ അവിടെ ഒന്നു കയറി. ചായയും കുടിച്ചു.” ഇത്രയും പറഞ്ഞു തീര്‍ന്നില്ല അതിനുമുന്പെ മാമന്‍ മസിലുപിടിച്ചു. പിന്നെ ചോദ്യങ്ങളെല്ലാം ഔദ്യോഗികം മാത്രം. എപ്പം വന്നു, എന്നു പോകും എന്നൊക്കെ. ഈ ചേട്ടാനിയന്മാര്‍ തമ്മിലുള്ള മസിലുപിടുത്തത്തിനിടയില്‍ രഘുനന്ദന്‍ പെട്ടുപോയതാണ്. ഞാനോ വലുത് നീയോ എന്ന നിലയില്‍ ചെറുപ്പംതൊട്ടെ ഇവര്‍ മസിലുപിടുത്തമാണ്. വയസാംകാലത്തെങ്കിലും ഇത് തീരുമെന്നു കരുതിയ രഘുനന്ദനാണ് അബദ്ധം പറ്റിയത്. അയാള്‍ അധികനേരം നില്ക്കാതെ അവിടെനിന്നും തടിയൂരി. മാമന് എത്രനേരം മസിലുപിടിച്ച് നില്ക്കാന്‍ കഴിയും. വയസാംകാലത്ത് ഹൃദയമസിലു വല്ലതും ഉളുക്കിയാല്‍ തീര്‍ന്നില്ലെ കാര്യം.

പെങ്ങളുടെ കല്യാണം വിളിക്കാന്‍ പോയ സുനിലിനുണ്ടായ അനുഭവമാണ് സീരിയല്‍ മസിലുപിടുത്തം. വൈകിട്ടാണ് അവന്‍ കേശവേട്ടന്റെ വീട്ടില്‍ പോയത്. കാളിംഗ് ബല്ലമര്‍ത്തി ഏറെ കഴിഞ്ഞാണ് വാതില്‍ തുറന്നത്. കേശവേട്ടനും ചന്ദ്രേടത്തിയും അമ്മയും മക്കളുമെല്ലാം ടെലിസീരിയലിന്റെ തീവ്രസംഘര്‍ഷത്തില്‍ പെട്ടിരിക്കയായിരുന്നു. കേശവേട്ടന്‍ ചിരിക്കാന്‍ ശ്രമിച്ചെങ്കിലും ചിരി വന്നില്ല.അപ്പോഴാണ് മസിലുപിടിച്ചിരിക്കയാണ് എന്ന് സുനിലിന് മനസിലായത്. അകത്തു കടന്നപ്പോള്‍ അവനു മനസിലായി സീരിയല്‍ മസിലുപിടുത്തമാണെന്ന്. കുട്ടികള്‍ക്കും  മുതിര്‍ന്നവര്‍ക്കുമെല്ലാം ഒരേഭാവം. വല്ല വിധേനയും കാര്‍ഡു നല്കി സുനില്‍ അവിടെനിന്നും രക്ഷപെട്ടു.

ധനപാലന്‍ രാഷ്ട്രീയരംഗത്ത് ഒന്നുമല്ലാതിരുന്ന കാലത്തേയുള്ള പരിചയക്കാരനാണ് ശ്രീധരന്‍. അതുകൊണ്ട് അയാളുടെ ഉയര്‍ച്ചകളെല്ലാം സന്തോഷത്തോടെയാണ് ശ്രീധരന്‍ കണ്ടിരുന്നത്. അയാള്‍ എംഎല്‍എ ആയപ്പോള്‍ ആദ്യം അഭിനന്ദിക്കാന്‍ എത്തിയവരിലും ശ്രീധരനുണ്ടായിരുന്നു. ധനപാലനില്‍ ചെറിയ തോതില്‍ മസിലുവളരുന്നുണ്ടോ എന്ന് ശ്രീധരന് സംശയം തോന്നിയെങ്കിലും തോന്നലാണ് എന്ന് സ്വയം സമാധാനിച്ചു. എന്നാല്‍ മന്ത്രിയായി കഴിഞ്ഞപ്പോള്‍ അത് തോന്നലല്ല എന്നു ബോധ്യപ്പെട്ടു. രാവിലെ കുളിച്ച് ഖദറിട്ടാല്‍ രാത്രിയില്‍ അത് ഊരുംവരെയും ധനപാലന്‍ മസിലുപിടിച്ചു തന്നെയായിരുന്നു. പിന്നാ മസിലുവിട്ടത് തെരഞ്ഞെടുപ്പ് പ്രഖ്യപിച്ചപ്പോഴാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഭരണകക്ഷിയുടെ മസില്‍ വിടുമെന്നും പ്രതിപക്ഷത്തെ ചോട്ടാ നേതാക്കള്‍ക്കുപോലും മസിലുകൂടുമെന്നും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.

മറ്റൊരു മസിലുപിടുത്തം സ്വകാര്യമാണ്. വല്ലപ്പോഴും രണ്ട് പെഗ്ഗടിച്ച് കൂട്ടുകാര്‍ക്കൊപ്പം തമാശ പറഞ്ഞിരുന്ന് അര്‍ദ്ധ രാത്രിയില്‍ വീട്ടില്‍ ചെന്നു കയറുമ്പോള്‍ ഭാര്യയുടെ ഒരു മസിലുപിടുത്തമുണ്ട്. – ന്റെ ദേവീ , സമസ്ത മസിലുകളും തോല്ക്കുന്ന സൂപ്പര്‍ മസിലുപിടുത്തമാണത്.

Lord Ayyappa and girl child - skit script


യൂത്ത് ഫെസ്റ്റിവലിന് സ്കൂള്‍ കുട്ടികള്‍ക്കുവേണ്ടി തയ്യാറാക്കിയ ശബരിമല സംഭവുമായി ബന്ധപ്പെട്ട ഒരു സ്കിറ്റിന്‍റെ സ്ക്രിപ്റ്റ് 
SKIT—SCRIPT
( Stage can be considered as a house in a village of Kerala. A small family consisting of father(Balu), mother and a girl child, Malu. Balu is reading a newspaper. Malu approaching him and says, “ Acha, I wish to see Lord Ayyappa. This time I will also come with you .”
Balu- No, molu, you see, there is big fight between devotees . How can we go now? It is not safe at all. “
Malu- Don’t say like that, Acha . I love to see the diety
Balu- You have to take “vritha “ for 41 days. Can’t eat meat or fish and not even egg
Malu- No problem. I will do
Balu- But, molu ,it is not at all safe now
Malu- I know well, nothing will happen, God will help us.
(Mother coming with a cup of tea )
Mother- See Baluvetta, now a days, she always telling about Ayyappa only. You take her this time. Now she is only nine. “Save Sabarimala people” will not object her entry. Later ,it may be a problem .
Balu- Ok, agreed.
(Malu hugs Balu and Mother and says “Thank you so much”
(Voice- After 41 days , all preparations were done and they are ready with irumudi and heading towards Sabarimala)
Mother –( blesses daughter ) All the best Molu. God will grant you all blessings and protect you from evils.
(With chants of “Swamiyae Ayyappo, Ayyappo Swamiyae” both are moving )
(They reached Pampa. Can hear the sound of the flowing river)
Balu- Molu, this is Pampa – the devotional river and that hill is Sabarimala. You have to climb all the way to reach the abode of Ayyappa
Malu- I am ready for that Acha.
( One person enters .He is in black cloths and has a writing “Save Sabarimala” in his kurtha )
Devotee – Hello, who are you?
Balu – I am a devotee
Devotee- Ok, who is she ?
Balu- She is my daughter
Devotee- What is her age?
Balu – she is nine
Devotee- Show me the identity card
( Balu takes a card and giving the same to him . He looks on the card, then on malu and Balu and smiles. Then, changes his face with anger and says “ No, she can’t enter the steps “ )
Balu – why not?
Devotee- See her date of birth. It is 1.11.2008. That means today her age is 10. We will not allow you to pollute the temple. My friends, chant the mantras.
( Back ground – chanting by Chorus – “ Swamiyae ayyappo ayyappo swamiyae “—it continues . 2 persons enter. One is a police officer and another is a devaswom staff . Malu cries )
Balu – ( try to pacify her ) Don’t cry molu. I will explain the fact to them . you will get permission. Don’t be panic
Malu – I want to see Ayyappa, I am a devotee .
Devotee- Don’t pour tears in this sacred place. It is the garden of Ayyappa , stop it
Police – Don’t behave like this to a child , man . What is the problem?
Devotee- See , her birthday is today. Till yesterday, she was nine, now ,she is ten. We can’t allow her entry to the hills. You can take her only by crossing our bodies . We are here to maintain the sanctity of Sabarimala.
Staff – See, if there is any dispute , we can discuss and solve. No need to fight for the safety of God. Molu, you can sit in the office, we will discuss and finalize. Please go inside.
Balu- Molu, be brave, don’t be panic. Please sit there , I will come soon.
(She is going inside. They meet the Tantri and discussion continues )
Devotee- Ayyappan doesn’t permit the ladies aged between 10 and 50. Till yesterday ,its OK, now the situation changed , she is 10.
Police- It is just a matter of a day, you should understand.
Devotee- A day or a second is not a matter. We have to save our Ayyappa.
Staff – You stop argue , Tantri will tell
Tantri ( emotionally)- What the girl’s father tells is right. But this can’t be solved on the basis of emotions. We can’t disturb the sanctity of the deity. If we permit one, then, have to permit others also.
(Discussion continues , action only . Voice- “The debate continued for hours and finally Tantri denied the entry. The desperate father came back to the office to say sorry to his daughter , but she was not there. Panicky he came back )
Balu – Where is my daughter? ( looking to devotee ) Are your people kidnapped her ?
Dev- No, no, we will not do that
Balu ( to police )-- Sir, please help. Find out my daughter
Police – Don’t be panic , we can search ( He is announcing “ One girl is missing, police force, be alert , make search and find her . Her name is Malu. Common, quick “ .)
(Sound of police march . Suddenly Malu enters with a smile in her face )
Malu- Acha
Balu – (with happiness ) Molu, where have you gone?
Malu – Acha, I went to Sabarimala, crossed 18 steps and saw the deity, spent some time there and came back
Balu/ Dev/ Police/Staff/ tantry – (together ) How?
Malu- While I am sitting at the office, Lord Ayyappa came and asked me, would you like to see the deity. I said ,yes. Then we moved together to the top of the hill, saw the deity and spent some time there. While on return , he said he pains on all wrong doings on his name. He loves to see all people irrespective of age, gender or religion at any time any day. Then, he said , he loves to see the calmness of the forest. He asked me to give his message to devotees to plant more trees , ask Government to stop constructions and limit entry of devotees per day to maintain peace and serenity. He says, open the temple on all days and ensure all devotees should plant a sapling every year and ensure it grows.
( All are stunned , stops the bhajans and pin drop silence )
Voice – “No more war in the name of Lord Ayyappa . we can reconstruct our state with full of greenery and can make it Ayyappan’s Poonkavanam “

Tuesday, 18 December 2018

Odiyan - my views


ഒടിയന്‍ - ആസ്വാദനം

മോഹന്‍ലാല്‍ വ്യത്യസ്തമായ മറ്റൊരു കഥാപാത്രത്തിനുകൂടി ജീവന്‍ നല്‍കിയിരിക്കുന്നു. ഒടിയന്‍ മാണിക്യന്‍.
 പാലക്കാട്ടെ തെങ്കുറിശി ഗ്രാമത്തിലെ ഒരു തറവാടും മാണിക്യന്‍ അടിയാനും കേന്ദ്രകഥാപാത്രങ്ങളാവുന്ന ഒടിയന്‍ എന്ന സിനിമ അതിഭാവുകത്വത്തിലേക്കും മിത്തുകളിലേക്കും കടന്നുകയറാതെയാണ് കഥ പറയുന്നത്.
ഗര്‍ഭസ്ഥശിശുവിനെ ഗര്‍ഭിണികളില്‍ നിന്നും പുറത്തെടുത്ത് തലകീഴായി കെട്ടിത്തൂക്കി ഊറിവരുന്ന നെയ്യെടുത്ത് ചെവിയിലെ കടുക്കനില്‍ തേച്ച് ഒടിയന്‍ വിവിധ മൃഗങ്ങളുടെ രൂപം സ്വീകരിക്കുമെന്നും തിരികെ വീട്ടിലെത്തുമ്പോള് വീട്ടുകാര്‍ ചാണകവെള്ളം തളിച്ച് രൂപഭേദം വരുത്തും എന്നൊക്കെയുള്ള മിത്തുകളിലേക്ക് കടക്കാതെ, ഒടിയന് വേഷം കെട്ടുകയാണ് എന്ന് കൃത്യമായി പറയുന്നത് പുരോഗമനപരമായ രീതിയായി. ഇന്ദ്രജാലവും കൈയ്യടക്കവും വേഗതയും ഇരുട്ടും ഇരുണ്ട കംബളവും കൊമ്പുള്ള മുഖംമൂടിയും കുളമ്പുള്ള പൊയ്ക്കാലുമൊക്കെയായിട്ടാണ് ഒടിയന്‍ ഒടിവയ്ക്കുന്നത്. ഒടിയന്‍ മാണിക്കനും മുന്‍ഗാമികളും ഒടിവച്ച് ആളുകളെ പേടിപ്പിക്കുകയും വേദനിപ്പിക്കുകയുമെ ചെയ്യുകയുള്ളു. എന്നാല്‍ കൂലിക്ക് കൊല ചെയ്യുന്ന ഒടിയന്മാരുമുണ്ട് എന്ന് സിനിമ നമ്മളോട് പറയുന്നു.
പൊതുവായി എല്ലാ സിനിമകളെയുംപോലെ ഒടിയനും പ്രണയവും കാമവും ഭീരുത്വവും ചതിയും പ്രതികാരവുമൊക്കെയാണ് കൈകാര്യം ചെയ്യുന്നത്.ആദ്യ പകുതി നല്‍കുന്ന വേഗതയും കഥ പറയുന്ന രീതിയും രണ്ടാം പകുതിയില്‍ കുറച്ചു കുറഞ്ഞു എന്നത് സത്യമാണ്. കണ്ടുപോകുന്ന രംഗങ്ങളും കേള്‍ക്കുന്ന സംഭാഷണവുമൊന്നും തീവ്രമായി മനസില്‍ തട്ടുന്നില്ല എന്നത് തിരക്കഥാകൃത്ത് ഹരികൃഷ്ണന്‍റെയും സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍റെയും പാളിച്ചയാണ് എന്നു പറയാം. ഇവര്‍ക്ക് വരുംകാലം ഇതിനേക്കാള്‍ മികച്ച ചിത്രങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞേക്കും.
മോഹന്‍ലാല്‍ മാണിക്യന്‍റെ യൌവ്വനകാലം അനിതരസാധാരണമായി അവതരിപ്പിച്ചു. ഏറ്റവും മികച്ച ശരീരഭാഷ എന്നു വിശേഷിപ്പിക്കാന്‍ കഴിയും അതിനെ. പ്രകാശ് രാജ് തികഞ്ഞ അഭിനേതാവാണ് എന്ന് ഒരിക്കല്‍കൂടി തെളിയിച്ചു. ശബ്ദം നല്‍കിയ ഷമ്മി തിലകനും ഒരു ഡബിള്‍ കൈയ്യടി നല്‍കേണ്ടതുണ്ട്. മഞ്ജുവാര്യരുടെ തിരിച്ചുവരവ് ഉദാഹരണം സുജാതയിലാണ് നമ്മള്‍ ശരിക്കും കണ്ടത്. അതിന്‍റെ തുടര്‍ച്ചയായി മികച്ച അഭിനയം ഒടിയനിലും കാണാന്‍ കഴിഞ്ഞു. മാണിക്കന്‍റെ മുത്തച്ഛനായി വരുന്ന മനോജ് ജോഷി, സുഹൃത്തുക്കളായി വരുന്ന ഇന്നസെന്‍റ്, സിദ്ദിഖ്, വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നന്ദു, നരേന്‍, കൈലാഷ്, സന അല്‍താഫ്, ശ്രീജയ നായര്‍ തുടങ്ങിയവരും കഥാപാത്രങ്ങളെ മികച്ചതാക്കി.
പാലക്കാടിന്‍റെ ഭംഗിയും ദുരൂഹമായ തെങ്കുറിശിയുടെ രാത്രികളും നന്നായി ദൃശ്യവത്ക്കരിച്ചിട്ടുണ്ട്. വാരണാസിയും വാഗമണും ആതിരപ്പിള്ളിയും ചിത്രത്തിന് ചാരുത പകരുന്നു.
സി.എസ്.സാമിന്‍റെ പശ്ഛാത്തല സംഗീതവും എം.ജയഛന്ദ്രന്‍റെ സംഗീതത്തില്‍ റഫീഖ് അഹമ്മദ് എഴുതി ശ്രേയ ഘോഷലും സുദീപ് കുമാറും ചേര്‍ന്നു പാടിയ കൊണ്ടോരാം എന്ന ഗാനവും അഭിനന്ദനം അര്‍ഹിക്കുന്നു.
മമ്മൂട്ടിയുടെ നറേഷന്‍ ചിത്രത്തിന്‍റെ വാണിജ്യമൂല്യം ഉയര്‍ത്തിയിട്ടുണ്ടാവാം. ഷാജി കുമാറിന്‍റെ ക്യാമറയും ജോണ്‍കുട്ടിയുടെ എഡിറ്റിംഗും ശരാശരി നിലവാരം പുലര്‍ത്തി. പ്രശാന്ത് മാധവന്‍ തെങ്കുറിശിയെ പുന:സൃഷ്ടിച്ചത് നന്നായിട്ടുണ്ട്. പീറ്റര്‍ ഹെയ്നിന്‍റെ ആക്ഷന്‍ കോറിയോഗ്രാഫിയും മികച്ചതാണ്.
തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ബ്രഹ്മാണ്ഡ ചിത്രമല്ല ഒടിയന്‍, എന്നാല്‍ ഒരു വട്ടം തീയറ്ററില്‍ കാണുന്നത് നഷ്ടമാകില്ല എന്നുറപ്പ്. ചിത്രത്തിനെതിരെ ഒരു കണക്കുകൂട്ടിയുള്ള ഓപ്പറേഷന്‍ നടന്നു എന്നത് തള്ളിക്കളയാന്‍ കഴിയില്ല.

Monday, 17 December 2018

light song written in 1995


ലളിതഗാനം – 1995 ല്‍ എഴുതിയത്

വെള്ളാമ്പലുകള്‍ വിരിയും പുഴയുടെ അരുകില്‍ നീ വന്നൂ
വെളുവെളെ മിന്നും പൌര്‍ണ്ണമിയഴകാം
രാവിന്‍ മണിയൊച്ചയായ് – നീയന്ന്
രാവിന്‍ മണിയൊച്ചയായ് ( വെള്ളാമ്പലുകള്‍ ---- )

   അരയാലിലക്കണ്ണനമൃതം പൊഴിക്കും
   ഓടക്കുഴല്‍ നാദമായ് – ഞാനന്നൊ-
   രോടക്കുഴല്‍ നാദമായ് ,
   സിന്ദൂരത്തുടിപ്പുള്ള നിന്‍ ചുണ്ടിണകളില്‍
   സിന്ദോള രാഗമായ് വിടര്‍ന്നു – ഞാനൊരു
   സിന്ദോള രാഗമായ് വിടര്‍ന്നു ( വെള്ളാമ്പലുകള്‍ ---  )

വെള്ളിക്കൊലുസാല്‍ പദങ്ങളാടി
പുഴയിലെ ഓളത്തില്‍ പുളകച്ചാര്‍ത്തായ്
മഴമേഘവര്‍ണ്ണന്‍റെ അരുകില്‍ വന്നു –നീയീ
മഴമേഘവര്‍ണ്ണന്‍റെ അരുകില്‍ വന്നു.( വെള്ളാമ്പലുകള്‍ --- )

Sunday, 16 December 2018

Gundert centenary at Delhi -- 1994


1994 ഏപ്രില്‍ മാസത്തിലാണ് ഞാന്‍ ഡല്‍ഹിയിലെത്തുന്നത്. അസിസ്റ്റന്‍റ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി. ശ്രീ.എ.ഫിറോസാണ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍.ഓഫീസില്‍ ആള്‍ ഇന്‍ ആളായി സിഎ ശ്രീ.എം.ഹരിദാസുമുണ്ട്.അംബാസഡര്‍ സ്റ്റേഷന്‍ വാഗണ്‍ പണിതീര്‍ത്ത് വര്‍ക്ക്ഷോപ്പില്‍ നിന്നും കൊണ്ടുവന്നിട്ടുണ്ട്. ദിവസവേതനത്തില്‍ ഒരു ഹിന്ദിക്കാരനാണ് ഡ്രൈവര്‍. റൊട്ടീന്‍ പത്രസമ്മേളനങ്ങളും പത്രക്കുറിപ്പുമല്ലാതെ നടന്ന ആദ്യത്തെ പ്രധാന പരിപാടിയായിരുന്നു 1994 ജൂണ്‍ എട്ടിന് നടന്ന ഗുണ്ടര്‍ട്ട് ശതാബ്ദി ആഘോഷം. സാംസ്ക്കാരിക വകുപ്പു മന്ത്രി ശ്രീ.ടി.എം.ജേക്കബ്ബ് ഉത്ഘാടനം ചെയ്തു. സാംസ്ക്കാരിക- ഇന്‍ഫര്‍മേഷന്‍ സെക്രട്ടറി  ശ്രീ.കെ.ജയകുമാര്‍ ഐഎഎസ് പിആര്‍ഡി ഡയറക്ടര്‍ ശ്രീ.വി.ബി.പ്യാരേലാല്‍ ഐഎഎസ് തുടങ്ങിയവര്‍ പങ്കെടുത്തു. ശതാബ്ദിയുടെ ഭാഗമായി ഒരു സെമിനാറും സംഘടിപ്പിച്ചിരുന്നു. വിഷയം –The Role of Scientific Study of Indian Languages in National Integration. പരിപാടി മികച്ചതാകണം എന്ന താത്പ്പര്യത്തോടെ ഞങ്ങള്‍ കസ്തൂര്‍ബാ ഗാന്ധി മാര്‍ഗ്ഗിലെ മാക്സ് മുള്ളര്‍ ഭവനുമായി ബന്ധപ്പെട്ടു. അവര്‍ സഹകരിക്കാന്‍ തയ്യാറായി. പുസ്തകങ്ങളുടെ പ്രദര്‍ശനവും ഡോക്യുമെന്‍ററി പ്രദര്‍ശനവുമൊക്കെ അവര്‍ വാഗ്ദാനം ചെയ്തു. ഭവന്‍ ഡയറക്ടര്‍ സെമിനാറില്‍ സംസാരിക്കാമെന്നും സമ്മതിച്ചു. ഡല്‍ഹിയിലെ പ്രമുഖ മലയാളികളെയെല്ലാം സെമിനാറില്‍ പങ്കെടുപ്പിക്കാന്‍ ശ്രമം നടത്തി. അന്ന് മൊബൈലൊന്നുമില്ല. അതുകൊണ്ട് രാത്രിയും പകലും ഓഫീസിലെ ലാന്‍ഡ് നമ്പരില്‍ നിന്നു വിളിച്ചാണ് ആളുകളെ ക്ഷണിക്കുന്നത്. എല്ലാവര്‍ക്കും ക്ഷണക്കത്തും അയച്ചു. ജര്‍മ്മനിയിലെ ട്യൂബിംഗന്‍ ലൈബ്രറിയില്‍ പോയി ഗുണ്ടര്‍ട്ടിനെ കുറിച്ച് പഠനം നടത്തിയ പ്രൊഫസര്‍.സ്കറിയ സഖറിയുമൊക്കെ സെമിനാറില്‍ സംസാരിച്ചിരുന്നു. അദ്ദേഹം കാര്യവട്ടത്ത് ഗവേഷണ കാലം എന്‍റെ അയല്‍ക്കാരനായിരുന്നു എന്നതും ഓര്‍ക്കുന്നു.
രാവിലെ ജയകുമാര് സാറിനെ കണ്ടപ്പോള്‍ അദ്ദേഹം ചോദിച്ചു, ആരെങ്കിലുമൊക്കെ വരുമോ  അതോ കേരളഹൌസ് ജീവനക്കാര് തന്നെയാവുമോ. ഇല്ല സാര്‍, ധാരാളം പേരെ വിളിച്ചിട്ടുണ്ട്. ഉം, നോക്കാം എന്നു പറഞ്ഞു. രാവിലെ 10.30നായിരുന്നു ഉത്ഘാടനം. 10 മണിക്കുതന്നെ പ്രൊഫസര്‍ ഓംചേരി, ശ്രീ.എംകെജി പിള്ള തുടങ്ങി പ്രധാനപ്പെട്ട മലയാളികളൊക്കെ എത്തി. 10.30ന് ഹാള്‍ നിറഞ്ഞ് ഡല്‍ഹി മലയാളികള്‍. എല്ലാം വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് വന്നവരും എഴുത്തുകാരുമൊക്കെയാണ്. വൈകിട്ട് നാലുമണിക്കാണ് പരിപാടി സമാപിച്ചത്. ജയകുമാര് സാര്‍ അന്ന് കാണുമ്പോഴെല്ലാം ജനപങ്കാളിത്തത്തെ അഭിനന്ദിക്കുകയുണ്ടായി. എനിക്കും ഫിറോസ് സാറിനും ഹരിദാസിനും ഏറെ സന്തോഷം  തോന്നിയ ഒരു പരിപാടിയായിരുന്നു അത്. നല്ല തുടക്കമായിരുന്നു. പിന്നെ എന്തെല്ലാം പരിപാടികളാണ് സംഘടിപ്പിക്കാന്‍ കഴിഞ്ഞത്!! ( അന്നത്തെ ഇലക്ട്രോണിക് ടൈപ്പ് റൈറ്ററില്‍ ഹരിദാസ് ടൈപ്പു ചെയ്ത ഒരു ഷീറ്റ് പേപ്പറാണ് ഈ ഓര്‍മ്മകളിലേക്ക് പോകാന്‍ അവസരം നല്‍കിയത്.)