all about
Tuesday, 23 June 2026
Life -- simple and complex - The story of Karunakaran - Last part
Monday, 22 June 2026
Life, Simple and Complex: The Story of Karunakaran -Part 1
ലളിതവും ഒപ്പം സങ്കീർണ്ണവും -1
*****************
വി.ആർ.അജിത് കുമാർ
****************
ജീവിതം ശരിക്കും ലളിതമായൊരു സമസ്യയാണ്. എന്നാൽ നമ്മുടെ വ്യതിരിക്തമായ സ്വഭാവസവിശേഷതകളും ബന്ധങ്ങളും സാമൂഹിക-രാഷ്ട്രീയ ജീവിതവും ഒക്കെ ചേർന്ന് അതിനെ സങ്കീർണ്ണമാക്കുന്നു.ഇത്തരത്തിൽ സങ്കീർണ്ണമാകുന്ന ജീവിതങ്ങള്‍ എന്‍റെയോ നിങ്ങളുടെയോ അല്ലെങ്കിൽ നമ്മുടെ പരിചയക്കാരുടേതോ ആകാം.അത്തരം ജീവിതങ്ങളിലൂടെ മന:ശ്ശാസ്ത്രപരമായൊരു യാത്രയാണ് ഈ പരമ്പര. എല്ലാ തിങ്കളാഴ്ചയും തനിനിറത്തിൽ വായിക്കാം
#############
കരുണാകരൻ - പറിച്ചുനടപ്പെട്ട ജീവിതം
*********************
മനുഷ്യരുടെ ജീവിതം ലളിതവും ഒപ്പം സങ്കീർണ്ണവുമാണ്.അതീവ ലളിതമായി മുന്നോട്ടു പോകുമ്പോഴാകും അത് സങ്കീർണ്ണമായി മാറുന്നത്.പിന്നീടത് ലളിതമായി മാറാൻ പലപ്പോഴും പ്രയാസമാകും.ശാന്തമായൊഴുകുന്ന പുഴ പെട്ടെന്നൊരു മേഘവിസ്ഫോടന ഫലമായി രൌദ്രഭാവം പൂണ്ട് ഭാവം മാറുന്നപോലെ.ഇതൊക്കെ ചിന്തിക്കാൻ പ്രേരിപ്പിച്ചത് ചെന്നൈയിൽ നിന്നും കോയമ്പത്തൂരിലേക്കുള്ള ട്രെയിൻ യാത്രയാണ്.എന്‍റെ ബോഗി ബി6 ആയിരുന്നു.അതിൽ 57 എന്നത് വിൻഡോ സീറ്റാണ്.ഞാൻ ചെല്ലുമ്പോള്‍ അവിടൊരു പെണ്‍കുട്ടി ഇരുപ്പുണ്ട്.ഇതെന്‍റെ സീറ്റാണ്,മാറിയിരിക്കൂ കുട്ടി എന്നെനിക്ക് പറയാം.അതിലൊരു സങ്കീർണ്ണതയുണ്ട്.മൊബൈൽ ചാർജ്ജ് ചെയ്യുന്നതിനൊപ്പം സോഷ്യൽ മീഡിയ നോക്കുകകൂടി ചെയ്യുകയാണ് ആ കുട്ടി.ആ കുട്ടി ഇപ്പോള്‍ ലളിതമായ അവസ്ഥയിലാണ്.എന്‍റെ അവകാശം ഞാൻ സ്ഥാപിക്കാൻ ശ്രമിക്കുന്നതോടെ ആ കുട്ടിയുടെ മനസ് സങ്കീർണ്ണമാകും.ഞാൻ അൻപത്തിയെട്ടാം സീറ്റിലിരുന്നു.കുറച്ചു കഴിഞ്ഞ് അന്‍പത്തിയൊൻപതാം സീറ്റിലേക്കും ഒരു പെണ്‍കുട്ടി വന്നു.രണ്ട് യൌവ്വനങ്ങള്‍ക്കിടയിൽ ശരീരത്തിന് വാർദ്ധക്യം ബാധിച്ചു തുടങ്ങിയ ഞാൻ ലാളിത്യത്തോടെ ഇരുന്നു.
അൻപത്തിയെട്ടാം സീറ്റിന്‍റെ ഉടമ അൻജലീനയാണെന്നും അവളുടെ കൂട്ടുകാരിയാണ് കാബിനിലുള്ള മറ്റൊരു സീറ്റിൽ മൊബൈൽ നോക്കിയിരിക്കുന്നതെന്നും അവരുടെ സംഭാഷണത്തിൽ നിന്നും ഞാൻ മനസിലാക്കി.മലയാളികളാണ്.രണ്ടുപേ
കൊല്ലത്ത് നെടുങ്കാട് എന്ന ദേശത്തെ പത്ര ഏജന്‍റായിരുന്നു കരുണാകരൻ.നിത്യവും വെളിച്ചം വീഴുംമുന്നെ പത്രക്കെട്ടുകള്‍ വാങ്ങി അദ്ദേഹവും സഹായികളും കൂടി രാവിലത്തെ ചൂട് ചായയ്ക്ക് മുന്നെ ഓരോ വീട്ടിലും പത്രം എത്തിച്ചിരുന്നു.അതുണ്ടാക്കുന്ന ആഹ്ലാദമായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം.നാട്ടുകാരുമായി കുശലം പറയാനും മാസാമാസം വരി പിരിക്കാനും അത് പത്രമാഫീസിൽ അടയ്ക്കാനുമൊക്കെയായി ജീവിതത്തെ മാറ്റിവച്ചപ്പോള്‍ അത് തിരക്കിന്‍റെ ലോകമായിരുന്നു.കവലയിൽ കൂടുന്ന സുഹൃത്തുക്കള്‍ക്കൊപ്പം രാഷ്ട്രീയവും പൊതുകാര്യവും സംസാരിക്കാനായി പത്രം അരിച്ചുപെറുക്കി വായിക്കാനും സമയം കണ്ടെത്തിയിരുന്നു.പലപ്പോഴും കൃത്യമായി ഭക്ഷണം കഴിക്കാതിരുന്ന കരുണാകരന്‍റെ പ്രധാന ഭക്ഷണം ഇടയ്ക്കിടെയുള്ള ചായയായിരുന്നു.രണ്ട് പെണ്‍മക്കളാണ് അദ്ദേഹത്തിന്.മൂത്തയാള്‍ വിവാഹം കഴിച്ച് കൊല്ലത്ത് ഭർത്താവിന്‍റെ വീട്ടിലാണ്.ഇളയവള്‍ക്ക് കേന്ദ്ര സർക്കാരിലാണ് ജോലി കിട്ടിയത്.മൂന്ന് വർഷം ഡൽഹിയിലായിരുന്നു.അവിടെനിന്നും നാഗർകോവിലിൽ വന്നു. മൂന്ന് വർഷം കഴിഞ്ഞപ്പോള്‍ ചെന്നൈക്ക് മാറ്റമായി.അവള്‍ വിവാഹം കഴിച്ചത് ഐടി മേഖലയിൽ ജോലി ചെയ്യുന്ന ഒരു പയ്യനെയാണ്.അവർക്കൊരു കുട്ടിയുണ്ട്.ഇപ്പോള്‍ നാല് വയസ്സ്.ആ കുഞ്ഞിനെ നോക്കുന്നതിനായി കരുണാകരനും ഭാര്യയും കൂടി അവർക്കൊപ്പം കൂടിയതോടെ അദ്ദേഹം പത്ര ഏജൻസി വിട്ടു.അതോടെ കരുണാകരന്‍റെ ജീവിതവും സങ്കീർണ്ണമായി.
തിരക്കുപിടിച്ച ജീവിതത്തിൽ നിന്നും നഗരത്തിലെ ഫ്ലാറ്റിലേക്ക് എടുത്തെറിയപ്പെട്ട അവസ്ഥ.പരിചയക്കാരില്ല,ഭാഷയറിയി
“ഇപ്പോള്‍ അങ്കിളിന് ബിപി എത്രയുണ്ട്”,അൻജലീൻ ചോദിച്ചു.”അത് 170-190 ഒക്കെ വരും.ഇലക്ട്രോണിക് മെഷീനിലാണ് നോക്കുന്നത്.അത് കൃത്യമാകില്ല.നാട്ടിലാണെങ്കിൽ കാറ്റടിച്ച് വീർപ്പിക്കുന്ന യന്ത്രമാണല്ലൊ,അത് കണിശമാണ്”എന്ന് നിരാശയിൽ പൊതിഞ്ഞ വർത്തമാനം.
അപ്പോള്‍ ആരോ ഫോണ്‍ ചെയ്തു.സന്തോഷത്തോടെ ഫോണെടുത്തു.”എടാ,ഞാൻ രാവിലെ എത്തും.ഒരു പത്രം ഇട്ടേക്കണെ”,കരുണാകരൻ പറഞ്ഞു.”എന്‍റെ അസിസ്റ്റന്‍റായിരുന്നു.അവനാണ് ഇപ്പോള്‍ ഏജന്‍റ്”,അദ്ദേഹം പറഞ്ഞു.
ഞാൻ ചോദിച്ചു,”പോയിട്ട് എന്നാണ് മടക്കം?”
“അവര് ഉടനെ വരണം എന്നൊക്കെ പറഞ്ഞു.ഓ-ഞാനിനി പോണില്ല, എനിക്ക് ഇത് ശരിയാകില്ല”,അദ്ദേഹം പറഞ്ഞു.”മൂത്തമകള്‍ മൂന്നാം തീയതി ചെന്നൈക്ക് പോകുന്നുണ്ട്,അവളുടെ കൂടെ ഭാര്യയും ഇങ്ങ് പോരും.ജോലിക്ക് ഒരാളിനെ വയ്ക്കാൻ ഞാൻ പറഞ്ഞിട്ടുണ്ട്.അതേ ശരിയാകൂ”
ഇതിനിടെ ട്രെയിനിൽ സ്നാക്ക്സ് കൊണ്ടുവന്നു.എസി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസായതിനാൽ ഭക്ഷണവും ഉള്‍പ്പെട്ട ടിക്കറ്റ് പാക്കേജായിരുന്നു.കരാമൽ പോപ്പ്കോണും ബ്രഡ് സാൻഡ്വിച്ചും മിക്സചറും ബോണ്ടയും ചായയും.ബോണ്ടയും സാൻഡ്വിച്ചും കഴിച്ചശേഷം മധുരമൊന്നും എനിക്ക് പറ്റില്ല,കുട്ടികള്‍ക്ക് കൊടുക്കാം എന്നു പറഞ്ഞ് അദ്ദേഹം പായ്ക്കറ്റെല്ലാം ബാഗിലാക്കി.ചായ വേണ്ട എന്നും പറഞ്ഞു.
വെറുതെ ഇരിക്കുമ്പോഴെല്ലാം ആ മനസ് വ്യാകുലപ്പെടുന്നത് നമുക്ക് മനസിലാകും.നരച്ച പുരികവും മീശയും അസ്വസ്ഥത പ്രതിഫലിപ്പിക്കുന്നുണ്ടായിരുന്
“കൂടുതൽ ഭയക്കാതെ മരുന്നു കഴിക്കുന്നതിനൊപ്പം അത്യാവശ്യം ഇഷ്ടമുള്ളതൊക്കെ കുറച്ചു കഴിക്കണം.ഇതൊക്കെ കഴിക്കാതിരുന്നിട്ട് എന്ത് ഗുണം”,എന്‍റെ ചോദ്യത്തിന് അദ്ദേഹം ഇങ്ങിനെ മറുപടി പറഞ്ഞു.”മറ്റുള്ളവർക്ക് ബുദ്ധിമുട്ടായി കിടന്നുപോയാൽ എന്ത് ചെയ്യും?”, ആ മനസിന്‍റെ തീവ്രമായ വ്യാകുലത എനിക്കനുഭവപ്പെട്ടു.(തുടരും)
Tuesday, 16 June 2026
Governments should not alienate teenagers
സർക്കാരുകള്‍ കൌമാരക്കാരെ വെറുപ്പിക്കരുത്
- വി.ആർ.അജിത് കുമാർ
നരേന്ദ്ര മോദി നേതൃത്വം കൊടുക്കുന്ന എൻഡിഎ സർക്കാർ തുടർഭരണത്തിന്‍റെ പന്ത്രണ്ട് വർഷം പിന്നിടുമ്പോള്‍ അത്ര ശുഭകരമല്ലാത്ത വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്.രാജ്യത്
ദേശീയ ടെസ്റ്റിംഗ് ഏജൻസിയും വിവാദങ്ങളും
2017 നവംബറിൽ കേന്ദ്ര മന്ത്രിസഭ ടെസ്റ്റിംഗ് ഏജൻസി രൂപീകരണം അംഗീകരിക്കുകയും ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ സ്വയംപര്യാപ്തമായ പ്രീമിയർ ടെസ്റ്റിംഗ് ഏജൻസി എന്ന നിലയിൽ സ്വയം ഭരണ സ്ഥാപനമായി ഇതിനെ രജിസ്റ്റർ ചെയ്യുകയുമുണ്ടായി.വലിയ ഉത്തരവാദിത്തങ്ങളാണ് സ്ഥാപനത്തിൽ നിക്ഷിപ്തമായിട്ടുള്ളത്.ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിന് കുറ്റമറ്റ പ്രവേശന പരീക്ഷയിലൂടെ കുട്ടികളെ തെരഞ്ഞെടുക്കുക,യുജിസി -സിഎസ്ഐആർ നെറ്റ് പരീക്ഷ നടത്തുക,പരീക്ഷ സംവിധാനത്തിലെ പിഴവുകള്‍ തിരിച്ചറിയുന്നതിനും തിരുത്തൽ നടപടികള്‍ സ്വീകരിക്കുന്നതിനും മുൻകൈ എടുക്കുക,എല്ലാ വിദ്യാർത്ഥികള്‍ക്കും ഗുണകരമാകുംവിധം ഏകീകൃത സംവിധാനത്തിലൂടെ അഡ്മിഷൻ ഉറപ്പാക്കുക,ചോദ്യപേപ്പറുകള്‍ രൂപകൽപ്പന ചെയ്യുന്നതിന് ആധുനിക ഡേറ്റാധിഷ്ടിതവും മന:ശാസ്ത്രപരവുമായ വൈദഗ്ധ്യം പ്രയോജനപ്പെടുത്തി പരീക്ഷകള്‍ ശാസ്ത്രീയമാക്കുക,വിദ്യാർത്ഥി
എൻടിഎ പരീക്ഷകളിൽ തുടക്കം മുതലെ പ്രശ്നങ്ങള്‍ രൂപപ്പെട്ടിരുന്നു.പേപ്പർ ചോർച്ച,പ്രാദേശിക തലത്തിലുള്ള തട്ടിപ്പ് സിൻഡിക്കേറ്റുകള്‍,ചോദ്യപേപ്പർ സോള്‍വർ ഗ്യാങ് നെറ്റ്വർക്ക്,ഭരണപരമായ പരാജയങ്ങള്‍ എന്നിവ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.2021 ജെഇഇ മെയിൻ സെഷൻ നാല് നടക്കുമ്പോള്‍ ജാംഷഡ്പൂരിലെ ഒരു സ്വകാര്യ കോച്ചിംഗ് ഇൻസ്റ്റിട്യൂട്ട് സോഫ്റ്റ്വെയർ ടെക്നീഷ്യന്മാരുമായി സഹകരിച്ച് എൻടിഎയുടെ കമ്പ്യൂട്ടർ അധിഷ്ടിത പരീക്ഷസംവിധാനം ഹാക്ക് ചെയ്തതായി പിന്നീട് സിബിഐ കണ്ടെത്തിയിരുന്നു.ചോദ്യപേപ്പർ സോള്‍വർമാർക്ക് പരീക്ഷ ടെർമിനലുകളിലേക്ക് വിദൂരമായി പ്രവേശിക്കാനും നിയന്തിക്കാനും കഴിഞ്ഞു.ഇത്തരത്തിൽ സഹായം ലഭിച്ച വിദ്യാർത്ഥികളിൽ നിന്നും പതിനഞ്ച് ലക്ഷം രൂപവീതമാണ് ഈ കോച്ചിംഗ് കേന്ദ്രം ഈടാക്കിയത്.അതേവർഷം തന്നെ രാജസ്ഥാനിലെ ജയ്പൂരിലെ ഒരു പരീക്ഷ കേന്ദ്രം അഡ്മിനിസ്ട്രേറ്റർ നീറ്റ് ചോദ്യപേപ്പർ സ്കാൻ ചെയ്ത് വാട്ട്സ്ആപ്പ് വഴി ഒരു സോള്‍വർ സംഘത്തിന് അയച്ചുകൊടുത്തു.അവർ പണം വാങ്ങി പല വിദ്യാർത്ഥികള്‍ക്കും ഉത്തരങ്ങള്‍ എത്തിച്ചു.ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങള്‍ എന്ന മട്ടിൽ എൻടിഎ അവഗണിച്ചു.എന്നാൽ അത് വലിയ വീഴ്ചയായിരുന്നെന്നും പഴുതടയ്ക്കേണ്ടിയിരുന്നെന്നും ഇപ്പോള്‍ ബോധ്യപ്പെടുന്നുണ്ടാകണം.
തുടർവർഷങ്ങളിൽ എൻടിഎ അല്ല കോച്ചിംഗ് കേന്ദ്രങ്ങളാണ് പഴുതടച്ച് തട്ടിപ്പുകള്‍ തുടർന്നത് എന്നുവേണം കരുതാൻ.അതുകൊണ്ടാകണം മോശമായ വിവരങ്ങളൊന്നും രണ്ടു വർഷത്തേക്ക് റിപ്പോർട്ട് ചെയ്യാതെ പോയത്.2024 നീറ്റ് യുജി വിവാദം തുടങ്ങുന്നത് പാറ്റ്നയിൽ നിന്നാണ്.അവിടെ ഒരന്തർ സംസ്ഥാന മാഫിയ ചോദ്യപേപ്പർ ചോർത്തി വിൽപ്പന നടത്തി രക്ഷകർത്താക്കളിൽ നിന്നും മുപ്പത് മുതൽ അൻപത് ലക്ഷം രൂപവരെ വാങ്ങിയതായി ബീഹാർ പോലീസ് കണ്ടെത്തി.രാത്രി മുഴുവൻ ഉത്തരങ്ങള്‍ മന:പാഠമാക്കാൻ വിദ്യാർത്ഥികളെ ലോഡ്ജുകളിൽ പാർപ്പിച്ചതായും ബോധ്യപ്പെട്ടു.പിന്നീട് കേസ്സ് ഏറ്റെടുത്ത സിബിഐ കുറ്റകൃത്യം നടന്നത് ജാർഖണ്ഡിലെ ഹസാരിബാഗിലാണ് എന്ന് കണ്ടെത്തി.ഈ പരീക്ഷ നടന്ന ദിവസം ഭരണപരമായ തകരാറുകൊണ്ടും തെറ്റായ ചോദ്യപേപ്പർ നൽകിയത് വഴിയും മേഘാലയ,ഹരിയാന,ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ ചില കേന്ദ്രങ്ങളിൽ കുട്ടികള്‍ക്ക് പരീക്ഷ എഴുതാൻ മതിയായ സമയം ലഭിച്ചില്ല എന്ന പരാതിയും ഉയർന്നിരുന്നു.ജൂണ്‍ നാലിന് ഫലം പ്രഖ്യാപിച്ചപ്പോള്‍ അറുപത്തിയേഴ് കുട്ടികള്‍ മുഴുവൻ മാർക്കും വാങ്ങി അഭൂതപൂർവ്വമായ വിജയം നേടി.ഇവരെല്ലാം ഹരിയാനയിലെ ഒരു കേന്ദ്രത്തിൽ പരീക്ഷ എഴുതിയവരായിരുന്നു.ഒരു മാർക്ക്,രണ്ട് മാർക്ക് മാത്രം കുറഞ്ഞവരുടെ എണ്ണവും ക്രമാതീതമായി വർദ്ധിച്ചു.ഇത് അസാധാരണ സംഭവമായിരുന്നു.തെറ്റായ ഉത്തരത്തിന് നെഗറ്റീവ് മാർക്ക് ഉള്ളതിനാൽ മുഴുവൻ മാർക്ക് ലഭിക്കുക അപൂർവ്വമായിരുന്നു.ഇത് വിവാദമായി.നന്നായി പഠിച്ചെഴുതിയ പല കുട്ടികള്‍ക്കും പ്രതീക്ഷിച്ച സ്ഥാപനത്തിൽ അഡ്മിഷൻ കിട്ടില്ല എന്ന് മനസിലാക്കി ചില രക്ഷകർത്താക്കള്‍ സുപ്രിംകോടതിയെ സമീപിച്ചു. മുൻകൂട്ടി വെളിപ്പെടുത്താതെ സമയനഷ്ടം സംഭവിച്ച 1563 കുട്ടികള്‍ക്ക് രഹസ്യമായി ഗ്രേസ് മാർക്ക് നൽകിയതിനാലാണ് ഇത് സംഭവിച്ചത് എന്നു പറഞ്ഞ് എൻടിഎ അതിനെ ലഘൂകരിക്കാൻ ശ്രമിച്ചു.ഒടുവിൽ സുപ്രിംകോടതി ഇടപെട്ട് ഗ്രേസ് മാർക്ക് റദ്ദാക്കി.ആ കുട്ടികള്‍ക്ക് മാത്രമായി എൻടിഎ വീണ്ടും പരീക്ഷ നടത്തി.ഇതിന് പുറമെ പേപ്പർ ചോർച്ചയുമുണ്ടായി എന്ന് എൻടിഎ സമ്മതിച്ചെങ്കിലും അത് എത്രപേർക്ക് ലഭിച്ചു എന്നതിൽ വ്യക്തതയില്ല എന്ന ന്യായം പറഞ്ഞ് പുന:പരീക്ഷ നടത്താതെ എൻടിഎ തലയൂരി.പുന:പരീക്ഷ ഉയർത്താവുന്ന പ്രതിസന്ധികള്‍ മുന്നിൽകണ്ട് കോടതിയും ഇതംഗീകരിച്ചു.എൻടിഎ പ്രവർത്തനത്തിൽ കടുത്ത അസംതൃപ്തി രേഖപ്പെടുത്തിയ സുപ്രിംകോടതി പരീക്ഷ കുറ്റമറ്റതാക്കാൻ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.ഇതിന്‍റെ അടിസ്ഥാനത്തിൽ മുൻ ഐഎസ്ആർഒ ചെയർമാൻ ഡോക്ടർ കെ.രാധാകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയെയും സർക്കാർ നിയമിച്ചു.
2024 ജൂണ്‍ മാസത്തിൽ ഒൻപത് ലക്ഷം വിദ്യാർത്ഥികളാണ് യുജിസി നെറ്റ്-സിഎസ്ഐആർ നെറ്റ് പരീക്ഷ എഴുതിയത്.ഡാർക്ക് നെറ്റിൽ പരീക്ഷയുടെ സമഗ്രതയിൽ വിട്ടുവീഴ്ച സംഭവിച്ചു എന്ന ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണ്ടെത്തൽ വന്നതോടെ പരീക്ഷ റദ്ദാക്കി.ഇത് ഉന്നത ബിരുദം നേടിയ അനേകംപേരെ നിരാശരാക്കി.ഈ പരീക്ഷ പിന്നീട് കംപ്യൂട്ടർ അധിഷ്ഠിതമാക്കിയതോടെ സുരക്ഷിത ഡിജിറ്റൽ കേന്ദ്രങ്ങളിലാണ് നടത്തുന്നത്.2025 ജൂണിലും ഡിസംബറിലും വിജയകരമായി പരീക്ഷ പൂർത്തിയാക്കി.
2025 നീറ്റ് പരീക്ഷ അപകടങ്ങളില്ലാതെ കടന്നുപോയി.എന്നാൽ 2026 മെയ് മൂന്നിന് നടന്ന പരീക്ഷ കടുത്ത ദുരന്തമായി മാറുകയായിരുന്നു.മുൻപുണ്ടായ പാളിച്ചകളിൽ നിന്നും പാഠം ഉള്‍ക്കൊള്ളാതെയായിരുന്നു എൻടിഎ പരീക്ഷ നടത്തിയത്.പാളിച്ചകള്‍ സംബ്ബന്ധിച്ച ആദ്യ വെളിപ്പെടുത്തൽ നടത്തിയത് രാജസ്ഥാൻ പോലീസ് സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പാണ്.ഡിജിറ്റൽ ചോർച്ചയുണ്ടായി എന്നവർ വ്യക്തമാക്കി.മെയ് രണ്ടിന് എൻക്രിപ്റ്റ് ചെയ്ത ടെലിഗ്രാം,വാട്ട്സ്ആപ്പ് ചാനലുകള്‍ വഴി നാനൂറ്റിപ്പത്ത് ചോദ്യങ്ങള്‍ അടങ്ങിയ ക്യുറേറ്റഡ് പിഡിഎഫ് ഊഹപേപ്പറാണ് പ്രചരിച്ചത്.രസതന്ത്രം,ജീവശാസ്
സിബിഎസ്ഇയിൽ സംഭവിക്കുന്നത്
പൊതുപ്രവേശന പരീക്ഷകള്‍ നടത്തുന്ന ഭാരിച്ച ഉത്തരവാദിത്തങ്ങളിൽ നിന്നും സിബിഎസ്ഇയെ മോചിപ്പിച്ചത് സ്കൂള്‍ അക്കാദമിക നിലവാരം മെച്ചപ്പെടുത്താനും പത്ത്-പന്ത്രണ്ട് പരീക്ഷ മികവുറ്റ നിലയിൽ നടത്തുന്നതിനുമാണ്.എന്നാൽ ഈ വർഷം സംഭവിച്ചത് മറ്റൊരു ദുരന്തമാണ്.എൻട്രൻസ് പരീക്ഷയുടെ നടത്തിപ്പ് തകരാറിന്‍റെ ഷോക്ക് മാറുംമുന്നെയാണ് അതേ കുട്ടികള്‍ക്കും രക്ഷകർത്താക്കള്‍ക്കും സിബിഎസ്ഇ മറ്റൊരടി കൂടി നൽകിയത്.പരീക്ഷ പേപ്പർ മൂല്യനിർണ്ണയത്തിൽ സാങ്കേതികത കൊണ്ടുവരാനുള്ള സിബിഎസ്ഇയുടെ ശ്രമമാണ് പാളിയത്.ഉത്തരക്കടലാസുകള്‍ സ്കാൻ ചെയ്ത് ഡിജിറ്റലായി മൂല്യനിർണ്ണയം നടത്തുന്ന ഓണ്‍ സ്ക്രീൻ മാർക്കിംഗ് രീതി ഈ വർഷമാണ് നടപ്പിലാക്കിയത്.പരാതികളും പുനർമൂല്യനിർണ്ണയ അപേക്ഷകളും കുറയ്ക്കാനും മെച്ചമായ മൂല്യനിർണ്ണയത്തിനും പുതിയ രീതി സഹായകമാകും എന്നാണ് സിബിഎസ്ഇ അവകാശപ്പെട്ടിരുന്നത്.എന്നാൽ സംഭവിച്ചത് നേരെ തിരിച്ചാണ്. പ്രതീക്ഷിച്ച മാർക്ക് ലഭിച്ചില്ല എന്ന വ്യാപക പരാതി ഉയർന്നു എന്നുമാത്രമല്ല പേപ്പർ പരിശോധിക്കാനുള്ള സംവിധാനവും തകർന്നു.പുനർമൂല്യനിർണ്ണയ അപേക്ഷ സമർപ്പിക്കേണ്ട ആദ്യ ദിവസം തന്നെ ഏഴ് ശതമാനം കുട്ടികളുടെ അപേക്ഷ വന്നു.രണ്ടാം ദിവസം പോർട്ടൽ തന്നെ തകാരാറിലാവുകയോ ആക്കുകയോ ചെയ്താണ് സിബിഎസ്ഇ അപമാനത്തിന്‍റെ തോത് കുറയ്ക്കാൻ ശ്രമിച്ചത്.ഉത്തരകടലാസിന് അടയ്ക്കേണ്ട തുക സംബ്ബന്ധിച്ചും വെബ്സൈറ്റിൽ തോന്നിയ നിരക്കുകള്‍ പ്രത്യക്ഷമായി.ചുരുക്കത്തിൽ കടുത്ത കെടുകാര്യസ്ഥത വ്യക്തമായി.സമ്പന്നരും അർബൻ നിലവാരത്തിലുമുള്ള കുട്ടികള്‍പോലും വിഷമിച്ചെങ്കിൽ ഗ്രാമതലത്തിലെ കുട്ടികളുടെ അവസ്ഥ എന്താകും എന്ന് ഊഹിക്കാവുന്നതേയുള്ളു. പകർപ്പ് ലഭിച്ച കുട്ടികളിലും രക്ഷകർത്താക്കളിലും ഭയവും അമ്പരപ്പും സൃഷ്ടിക്കുന്നതാണ് സിബിഎസ്ഇ പരിഷ്ക്കാരത്തിലൂടെ വന്ന സ്കാൻ ചെയ്ത ഉത്തരപേപ്പറുകള്‍.സ്കാനിങ്ങിലെ പിഴവുമൂലം പല പേജുകളും പരീക്ഷ എഴുതിയ കുട്ടികള്‍ക്കുപോലും വായിക്കാൻ കഴിയാത്ത അവസ്ഥയാണുണ്ടായത്.അപ്പോള്‍ അധ്യാപകർ ഒരൂഹത്തിനുള്ള മാർക്കാവുമല്ലോ അവർക്ക് നൽകിയിരിക്കുന്നത്.മറ്റു ചിലർക്ക് ലഭിച്ച പേപ്പറിൽ രണ്ടും മൂന്നും ഷീറ്റ് ഉത്തരക്കടലാസുകള്‍ കാണാനില്ല.ചിലരുടെ പേപ്പറിനൊപ്പം മറ്റൊരാളുടെ പേപ്പർ ഷീറ്റുകളും ഉള്‍ച്ചേർന്നിരിക്കുന്നു.ചുരുക്
മുഴുവൻ ഉത്തരകടലാസുകളും സ്കാൻ ചെയ്ത് കയറ്റുന്നതിന് ഒറ്റ ഏജൻസിയെയാണ് ചുമതലപ്പെടുത്തിയിരുന്നത്.ലക്
2027 ലെ നീറ്റ്-യുജി
രാധാകൃഷ്ണൻ സമിതിയുടെ നിർദ്ദേശപ്രകാരം വരുംകാല പരീക്ഷകള്‍ പേന-പേപ്പർ ഓഎംആർ ഷീറ്റുകള്‍ക്ക് പകരം കമ്പ്യൂട്ടർ അധിഷ്ഠിതമാക്കുമെന്നാണ് സർക്കാർ ഇപ്പോള്‍ പറയുന്നത്.ഇത് ഡിജിറ്റൽ കസ്റ്റഡി ശ്രുംഖല ഉറപ്പാക്കി സൈബർ പഴുതുകള്‍ അടയ്ക്കുമെന്ന് സമിതി വിലയിരുത്തി.ഇത് നടത്തുമ്പോഴും ഒറ്റയടിക്ക് ഇരുപത് ലക്ഷം പേർക്ക് പരീക്ഷ നടത്തുന്നതിന് പകരം ഒരു ലക്ഷം പേർക്കുവീതം വ്യത്യസ്ത ചോദ്യപേപ്പറുകളും വ്യത്യസ്ത സമയക്രമങ്ങളും എന്ന മട്ടിൽ പരീക്ഷ നടത്തിയാൽ ഏതെങ്കിലും തരത്തിലുള്ള കള്ളത്തരം നടന്നാലും കണ്ടെത്താൻ കുറച്ചുകൂടി എളുപ്പമാകും.അഥവാ പരീക്ഷ ക്യാൻസൽ ചെയ്യേണ്ടിവന്നാലും ആ പ്രത്യേക ദിന പരീക്ഷ മാത്രമായി ക്യാൻസൽ ചെയ്താൽ മതിയാകും.ഇത്തരത്തിൽ അവധാനതയോടെ പരീക്ഷ നടത്താൻ എൻടിഎയ്ക്ക് കഴിയണം.
യുപിഎസി സിവിൽ സർവ്വീസ് പരീക്ഷ നടത്തുന്നപോലെ ഒരു പ്രിലിമിനറി പരീക്ഷ നടത്തുകയും അതിൽ നിന്നും ആകെ വേക്കൻസിയുടെ പത്തിരട്ടിയോളം പേരെ വിജയിപ്പിച്ച് അവർക്കായി മെയിൻ പരീക്ഷ നടത്തുന്ന രീതിയും ആലോചിക്കാവുന്നതാണ്. ഏതായാലും എൻടിഎയും സിബിഎസ്ഇയും ഉത്തരവാദപ്പെട്ട വിവിധ സ്ഥാപനങ്ങളും നിലവിലെ രീതിയിൽ മുന്നോട്ടുപോകുന്നത് സർക്കാരുകളെ വിശ്വസിക്കാത്ത ഒരു വലിയ സമൂഹത്തെ സൃഷ്ടിക്കാനിടയാകും.പുതിയ കാലത്തെ മാറ്റങ്ങള്‍ക്കും കലാപങ്ങള്‍ക്കും മുന്നിൽ നിൽക്കുന്നത് ജെൻ സീയാണെന്ന് അധികാരികള്‍ ഓർക്കുന്നത് നന്ന്.
Sunday, 14 June 2026
An Appreciation of Abhinav Sunder Nayak’s film "Mollywood Times"
അഭിനവ് സുന്ദർ നായക്കിന്‍റെ മോളിവുഡ് ടൈംസ്
അഭിനവ് സുന്ദർ നായക്ക് സംവിധാനം ചെയ്ത മോളിവുഡ് ടൈംസ് ഒരു സൈക്കോളജിക്കൽ ഡാർക്ക് കോമഡി ചിത്രമാണ്.കഴിവ് മാത്രം കൊണ്ട് ഒരാള്‍ പ്രശസ്തനാവില്ല,വിജയിക്കുകയുമി
സിനിമയ്ക്കുള്ളിലെ സിനിമ പലവട്ടം പലരൂപത്തിൽ നമ്മള്‍ കണ്ടിട്ടുള്ളതാണ്.അവയിൽ ചിലത് വളരെ ഗൌരവമേറിയതും നമ്മെ ദിവസങ്ങളോളം വേട്ടയാടുന്നതുമാണ്.എന്നാൽ മറ്റു ചിലത് തികച്ചും ഹാസ്യാത്മകവുമാണ്.ഈ രണ്ട് രീതികളും ഇണക്കിച്ചേർക്കുമ്പോള്‍ കഥാപാത്രങ്ങളുടെ വേദനകളെ ചിരിച്ചുകൊണ്ട് ഉള്‍ക്കൊള്ളാൻ നമ്മളെ പ്രേരിപ്പിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്‍റെ പ്രത്യേകത.കഥാപാത്രങ്ങളുടെ സമ്മർദ്ദങ്ങളെ ടെൻഷനില്ലാതെ കണ്ടിരിക്കാനും പിന്നീട് ഓർത്തോർത്ത് സങ്കടപ്പെടാനും ചില അവസരങ്ങളെ സന്തോഷത്തോടെ സമീപിക്കാനും ചിത്രം അവസരമൊരുക്കുന്നു.നോവലെഴുത്തുകാ
കടുത്ത ഈഗോയും ലോകനിലാവാരത്തിലുള്ള ഒരു ചിത്രമെടുക്കണമെന്ന വാശിയും കൊണ്ടുനടക്കുന്ന വിനീത് മാധവനാണ് ചിത്രത്തിലെ താരം.നസ്ലിൻ ആ കഥാപാത്രത്തെ നന്നായി ഉള്‍ക്കൊണ്ട് അവതരിപ്പിച്ചു.ഷറഫുദീനും വിനീത് ശ്രീനിവാസനും സംഗീത് പ്രതാപും റോഷൻ ഷാനവാസും ഗോപിക രമേഷും പ്രശാന്ത് അലക്സാണ്ടറും അൽത്താഫ് സലീമും ജഗദീഷും ബാലചന്ദ്രൻ ചുള്ളിക്കാടും അപ്പുണ്ണി ശശിയും രാജേഷ് മാധവനുമൊക്കെ അവരുടെ കഥാപാത്രങ്ങളെ മികവുറ്റതാക്കി.
വിശ്വജിത്ത് ഒടുക്കത്തിൽ സിനിമറ്റോഗ്രഫിയും നിഥിൻരാജ് അരോളും അഭിനവും ചേർന്ന് എഡിറ്റിങ്ങും നിർവ്വഹിച്ച ചിത്രത്തിന്‍റെ സംഗീതം ജേക്സ് ബിജോയുടേതാണ്.ആഷിക് ഉസ്മാൻ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം തീയറ്ററിൽ കാണുന്നത് ഒരു നഷ്ടമേയല്ല.
Saturday, 2 May 2026
Is India falling in the press freedom index?
പത്ര സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ താഴോട്ടോ?
************
റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് പുറത്തുവിട്ട 180 രാജ്യങ്ങളുടെ പത്രസ്വാതന്ത്ര്യം സംബന്ധിച്ച വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്സിൽ ഇന്ത്യയുടെ റാങ്ക് 157 ആണ്. പാകിസ്ഥാനും ഭൂട്ടാനും നേപ്പാളും ശ്രീലങ്കയും ബംഗ്ലാദേശും ഇന്ത്യയെക്കാൾ പത്ര സ്വാതന്ത്ര്യമുള്ള രാജ്യങ്ങളാണ് എന്ന് സർവേയിൽ പറയുന്നു. മാധ്യമ പ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ, ഏതാനും ഉടമകളിലേക്ക് പത്രങ്ങൾ ചുരുങ്ങുന്ന monopoly, രാഷ്ട്രീയ കക്ഷികളോടുള്ള ചായ്‌വ് തുടങ്ങിയവ ആണ് ഇന്ത്യയിലെ പത്ര സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നത് എന്ന് സംഘടന വ്യക്തമാക്കുന്നു.
റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് യൂറോപ്യൻ യൂണിയൻ്റെയും ചില കോർപ്പറേറ്റുകളുടെയും സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന എൻ ജി ഓ ആണ്. ഓരോ രാജ്യത്തെയും തെരഞ്ഞെടുത്ത പത്ര പ്രവർത്തകർ കൊടുക്കുന്ന ഫീഡ് ബാക്ക് ഉപയോഗിച്ചാണ് റാങ്കിങ് നിശ്ചയിക്കുന്നത്. അതുകൊണ്ട് തന്നെ ഇത് കൃത്യതയുള്ള റാങ്കിങ് ആകുന്നില്ല.ഭൂട്ടാനിൽ ഞാൻ പോയിട്ടുണ്ട്.Kuensel എന്ന സര്ക്കാർ പത്രമാണ് അവിടെ പ്രധാനമായും ഉള്ളത്.12 പത്രങ്ങൾ ഉണ്ടായിരുന്നതിൽ പലതും ഇപ്പൊൾ ഓൺലൈൻ മാത്രമാണ്. The Bhuatanese മാത്രമാണ് കുറച്ചെങ്കിലും സര്ക്കാർ വിമർശനം നടത്തുന്നത്. ബാക്കിയുള്ളവർ സര്ക്കാർ പരസ്യത്തിൽ നിന്നുള്ള വരുമാനം കൊണ്ട് pathramodikkunnathinal സ്വയം സെൻസർഷിപ്പ് നടത്തുന്നു. റാങ്കിംഗിൽ 150 ആണ് ഭൂട്ടാൻ്റെ പൊസിഷൻ. ഓരോ രാജ്യത്തിൻ്റെയും സ്വഭാവം അനുസരിച്ചാകും അവിടത്തെ ജേർണലിസ്റ്റ് പാനൽ സ്കോർ നൽകിയിട്ടുണ്ടാവുക എന്നുറപ്പ്.
Norway ആണ് ഒന്നാം സ്ഥാനത്ത്. അഞ്ചര കോടി ജനങ്ങളും 150 പത്രങ്ങളും വികസിത സമൂഹവുമുള്ള നോർവെ പോലെ ആകാൻ ഇന്ത്യക്കോ മറ്റേതെങ്കിലും ഏഷ്യൻ രാജ്യത്തിനുമോ കഴിയുമെന്ന് തോന്നുന്നില്ല.
റാങ്കിങ് ആപേക്ഷികമാണ്. എല്ലാ റാങ്കിങ്ങുകളും അങ്ങനെ തന്നെയാണ്. അതുകൊണ്ടുതന്നെ ജനത്തെ മാധ്യമങ്ങൾ സ്വാധീനിക്കുന്ന രീതി അവസാനിച്ചു കഴിഞ്ഞു. ചാനലുകളും പത്രങ്ങളും രാഷ്ട്രീയ ചായ്‌വുള്ളതും മത ചായ്‌വുള്ളതും കോർപ്പറേറ്റ് മാനേജ്മെൻ്റും ആകുമ്പോൾ പൊതുജനം എല്ലാം തിരിച്ചറിയുന്നുണ്ട് എന്നതാണ് പ്രധാനം. ഓരോ പത്രവും വായിക്കുമ്പോഴും ഓരോ വാർത്ത ചാനൽ കാണുമ്പോഴും വ്യക്തികൾ സോഷ്യൽ മീഡിയയിൽ എഴുതുമ്പോഴും അവരുടെ ചായ്‌വ് നമുക്ക് മനസിലാക്കാൻ കഴിയും. ഇതിനിടയിൽ ആരാണ് സ്വതന്ത്രമായി എഴുതുകയും സംസാരിക്കുകയും ചെയ്യുന്നത്? ഒരു പത്രം, ചാനൽ അല്ലെങ്കിൽ വ്യക്തിയെ ചൂണ്ടിക്കാട്ടാൻ കഴിയുമോ? അങ്ങനെ ഉണ്ടെങ്കിൽ അതിനെ ആദരിക്കാം,അംഗീകരിക്കാം.
Patriot -A film appreciation
Patriot – A Film Appreciation********
I recently watched Patriot, the high-profile cinematic event that finally reunites legends Mammootty and Mohanlal.
The narrative centers on Dr. Daniel James Althara(Mammootty), a former National Scientific Advisor and Defense Research Wing officer. He finds himself pitted against a formidable duo: Minister J.P. Sundaram(Rajiv Menon)—a ruthless politician who utilizes "Periscope" spyware to monitor both his enemies and his own cabinet colleagues—and his son Shakthi Sundaram(Fahadh Faasil), a powerful player in the cyber-corporate world.
Assisting Daniel in his quest are Colonel Rahim Naik (Mohanlal), Michael Devassy (Kunchacko Boban), Jyothi Kurian (Darshana Rajendran), and Ayisha(Zarin Shihab). Revathi delivers a brief but impactful performance as Minister Nalini Ramakrishnan, while Nayanthara appears in a relatively minor role that offers limited screen time.
The film's first half is tightly structured and intellectually engaging. However, the second half shifts toward conventional, superhero-style action sequences where "good" inevitably triumphs over "evil." During this transition, the screenplay loses some of the sharp, analytical edge seen earlier.
Technically, Patriot is a good movie.Mahesh Narayanan’s direction is expertly complemented by his own collaborative editing with Rahul Radhakrishnan. Furthermore, Manush Nandan’s cinematography and Sushin Shyam’s background score significantly elevate the viewing experience.
The film draws clear parallels between the fictional "Periscope" and the real-world Pegasus spyware. It poignantly explores themes of institutional suspicion toward minorities—specifically within the military—and the systemic strategies used to trap and imprison dissenters. Ultimately, it serves as a stark reminder of how the modern mobile phone has been transformed into a tool for constant surveillance.
Mahesh seems to suggest that we are living in an era where "patriots can be branded as traitors, and traitors can be hailed as patriots." While the story is fictional, the director effectively uses the medium to voice urgent concerns regarding contemporary society.
Wednesday, 29 April 2026
Who should be the Chief minister ?
ആരാകണം മുഖ്യമന്തി ?







