Tuesday 29 December 2020

Bangal -Kerala election may have some interesting twists

In Bengal, the Left voters shifted to the BJP and in Kerala the Congress will lose Elections will be held in four states and one union territory in April-May 2021. Elections will be held in Kerala, Bengal, Tamil Nadu, Assam and the Union Territory of Pondicherry. Of these, Kerala and Bengal will be the biggest headache for the Congress and the Left. These parties are in the process of contesting as an alliance in Bengal and as rivals in Kerala. Being the DMK front in Tamil Nadu is not a big issue. At present, the fight in Bengal is between the Trinamool and the BJP. There, the alliance between the Congress and the Left will affect the elections in Kerala as well. The BJP's campaign highlighting this alliance will definitely benefit them. Political History of Bengal The state of Bengal was ruled by the Congress till 1967 after its formation. In 1967, the CPM-led United Front won. But the center dismissed the Government. In 1969, the United Front again became a major party. In 1970, the Chief Minister of the Front resigned. Once again the president's rule was implemented. Here we can see the similarities of the early instability of Governments in Kerala. But in 1972, the Congress came to power. Siddhartha Shankar Ray became the Chief Minister. This rule lasted until 1977. The Left Alliance led by Jyoti Basu had been in power since 1977, when the people voted against the state of emergency. In 2000, Buddhadeb Bhattacharya took over the leadership. In 2011, the Trinamool Congress-Congress alliance defeated the Left and ended 34 years of Left rule. Mamata Banerjee came to power. In 2016, Trinamool repeated its success on its own. Left in Bengal to BJP The BJP had no roots in Bengal. The BJP sided with Trinamool in the 1998, 1999 and 2004 Lok Sabha elections. But in the 2001 and 2006 assembly elections, the Trinamool allied with the Congress. In the 2011 assembly elections, the BJP's vote share was 4%. But in the Modi wave of 2014, it turned out to be 17% of the vote and 2 Lok Sabha seats. There was no leakage in the Congress-Trinamool vote bank, but there was a huge influx from the Left. But the Left made no attempt to prevent this. In the 2016 Assembly elections, the Congress-Left alliance won 39% of the vote, while the Trinamool won 45%. The Congress won 44 seats, while the Left came in third with 32 seats. The BJP's vote share has gone down from 17% to 10%. But that 7% decrease did not get to the left. Their vote share also fell by 3%. Then the BJP did everything it could for communal polarization. The BJP has increased its vote share in all the by-elections held since 2016. This was a huge boost in the 2019 Lok Sabha elections. Out of a total of 42 seats, BJP won18 with 40% of the vote share. Left votes fell from 27% to 7.5%. The Congress also lost 7% of the vote share. Trinamool lost 2% of the vote. In other words, during 2016-19, one crore voters from the Left went to the BJP. With this, the players in the court changed. Trinamool and BJP are in the ground .Congress and Left are now spectators. The Congress-Left alliance is merely an attempt to retain the existing vote bank. Broad anti-BJP front The Congress and the Left can join a broad based anti-BJP alliance with the Trinamool. But a number of personal and partisan factors hampers that chance. Trinamool is now the main enemy of the Congress and the Left. In other words, the Congress-Left alliance will indirectly help the BJP. Mamata Banerjee is unable to control the corruption and gangsterism of Trinamool leaders. Former minister Suvendu Adhikari, 6 MLAs, one MP of TMC, 2 MLAs from the Left and one Congress MLA joined the BJP in front of Amit Shah. There may be more flows in coming days. Out of a population of 10 crore, 27% belong to the Muslim community. This vote bank will not bleed if a broad alliance is formed. Otherwise, the All India Majlis-e-Ittehad-ul-Muslimeenum will share these votes in addition to the Congress-Left alliance and the Trinamool. The BJP can benefit from this split of anti BJP vote bank. How will it affect Kerala? Bengal and Kerala have many similrities in art,cuture,literature and politics. Realizing that there was a huge influx of people from the Left to the BJP in Bengal, the Left in Kerala is moving ahead with extreme minority policies, hijacking the traditional vote bank of United Democratic Front.BJP will highlight the congress-LDF alliance at Bangal and project BJP as an alternative to LDF. The Left Alliance, which has won the Kerala Congress Jose faction, may be able to achieve temporary gains and continuity of government by garnering maximum Christian-Muslim votes. In the future, the BJP is likely to be an alternative to the Left. In the years to come, a flow of voters from UDF to BJP may happen just as the Left voters done in Bengal

Monday 28 December 2020

A scene from Oor Iravu

 Honour  killing

 Recently I watched an anthology movie called Paavai Kadaghal  on NETFLIX. Of these four films, Oor Iravu, directed by Vetrimaran and starring Prakash Raj, Sai Pallavi and Harikrishnan in the lead roles, is a memorable film. Sumathi (Sai Pallavi), daughter of Janakiraman (Prakash Raj), an upper caste man, marries Hari (Harikrishnan), a lower caste man. Both are educated and have jobs. They live in Bangalore. The father was shocked of the daughter's act against the caste prejudice, lost his  pride and prominence in the society. More than one year has passed. Knowing that his daughter is pregnant, he comes to see her. He takes her with him, deciding that all mistakes are forgiven and that the baby shower ceremony should be celebrated in the village. Everyone in the house in conversation talks about the hardships they suffered because of this marriage but accepts her. The ceremony is in the auditorium. Everyone except mother, father and Sumathi went  to the auditorium. Sumathi is very upset. She has abdominal pain and vomiting. The father  discouraged his wife ,when she tells him to call the doctor. Sumati vomits blood. Mother  tries to get out to call the doctor, then father forcefully lock her in a room. Before sumati dies, he tells his daughter that this is the solution to the shame he has suffered so far. The father said ,he mixed the poison in drinking water and given to her.The scenes surrounding her death are unforgettable. When such incidents are  common in the villages, does its horror disappear? I do not know. Despite the many films and literature made on this subject, these persist in society.

Such honor killings are rare in Kerala and widespread in other southern and northern states. When such a thing happens in Kerala, we feel very shocked. Though isolated, such  incidents occur in a state where the society is better placed  in terms of education and culture. Kerala is a society that is so closely intertwined that caste and religion cannot be easily distinguished by color, intellect or cultural and economic background. Yet it is  noteworthy that all of this is happening.

 Caste and Religion are essential for politicians and caste-religious leaders  to implement their agendas and maintain power . But a peaceful, high-minded society does not need it. I am not a member of any caste movement. Therefore,  not part of religion too. In a secular country, will there be a system where a citizen can live with the religion as ' Indian' and his state (Kerala for a Malayalee) as a caste? It may seem like utopian ideology, but I think everyone should  think of an alternative to the current dangerous caste-religion system.


Saturday 26 December 2020

View of Thermal power station
Hare Island

Hare  Island or Muyal Theev in Tamil  is located in the Thoothukudi district of Tamil Nadu. The island, which adjoins the V.O.Chidambaranar Port Trust, is now connected by road to Thoothukudi. The island covers an area of 1.29 square kilometers and is an ideal place to spend an evening. Part of the Bay of Bengal, the sea is calm like a big river. No waves, just ripples. Thorn trees and mangroves can also be seen. There is also a lighthouse. The public has no access to the lighthouse. The beach is located behind the Thoothukudi Thermal Power Station. The evening view of the power station from there is also beautiful.


Silent beach of Hare Island

Way to the beach

The road made from main land to the Island

parking lot

Front view of power station

 

Wednesday 23 December 2020

sugatha kumari teacher

 


 സുഗതകുമാരി ടീച്ചറും നടക്കാതെപോയ പദ്ധതികളും

 ഇന്‍ഫര്‍മേഷന്‍- പബ്‌ളിക് റിലേഷന്‍സ് വകുപ്പില്‍ അഡീഷണല്‍ ഡയറക്ടറായിരിക്കുമ്പോഴാണ് അവിടെ വീഡിയോ പ്രൊഡക്ഷന്‍ ഡപ്യൂട്ടി ഡയറക്ടറായിരുന്ന പ്രസിദ്ധ സംവിധായകന്‍ ആര്‍.ശരത് സുഗതകുമാരി ടീച്ചറെ കുറിച്ച് പിആര്‍ഡിക്കുവേണ്ടി ഒരു ഡോക്യുമെന്ററി നിര്‍മ്മിക്കുന്നതിനെ കുറിച്ച് എന്നോട് സംസാരിച്ചത്.2015 ലാണ് സംഭവം നടക്കുന്നത്. പ്രശസ്തരായ പലരെയും കുറിച്ച് ഡോക്യുമെന്ററികള്‍ നിര്‍മ്മിച്ച പിആര്‍ഡി, ടീച്ചറെ കുറിച്ച് ഡോക്യുമെന്ററി നിര്‍മ്മിച്ചിട്ടില്ല എന്ന് അപ്പോഴാണ് അത്ഭുതത്തോടെയും വിഷമത്തോടെയും ഓര്‍ത്തത്. അജിത് സ്‌ക്രിപ്റ്റ് തയ്യാറാക്കണം, നമ്മുടെ പാനലിലുള്ള ഒരാള്‍ക്ക് സംവിധാനച്ചുമതല നല്‍കാം എന്നും ശരത് പറഞ്ഞു. വര്‍ഷങ്ങളായുള്ള അടുപ്പം മൂലം ടീച്ചറെ കണ്ട് വിവരം പറയാന്‍ ബുദ്ധിമുട്ടുണ്ടായില്ല. കുറച്ചു സമയം ആലോചിച്ചിരുന്ന ശേഷം ടീച്ചര്‍ പറഞ്ഞു, ' എനിക്ക് നല്ല ആരോഗ്യമുള്ളപ്പോള്‍ നിങ്ങളുടെ വകുപ്പിന് ഇത് തോന്നിയില്ലല്ലോ. അങ്ങിനെയെങ്കില്‍ സൈലന്റ് വാലിയിലും ആറന്മുളയിലുമൊക്കെ പോകാമായിരുന്നു. ഏതായാലും അജിത് സ്‌ക്രിപ്റ്റ് ചെയ്യൂ, എന്നിട്ട് തീരുമാനിക്കാം. '

 ഒരാഴ്ച പകല്‍ മുഴുവന്‍ ടീച്ചര്‍ക്കൊപ്പം സമയം ചിലവഴിച്ച് ഒരുപാട് കാര്യങ്ങള്‍ കേട്ടു. പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍, അഭയയുടെ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള സാമൂഹിക ഇടപെടലുകള്‍, എഴുത്ത്, ജീവിതത്തിലെ നല്ലതും ചീത്തയുമായ അനുഭവങ്ങള്‍, വിതുര പെണ്‍കുട്ടിയെ സംരക്ഷിച്ചതും അതിന് കിട്ടിയ പഴികളും, ചില പ്രമുഖര്‍ ആ കുട്ടിയോട് കാട്ടിയ ക്രൂരമായ സമീപനം അങ്ങിനെ 10 മണിക്കൂര്‍ പറഞ്ഞാലും തീരാത്ത അനുഭവങ്ങള്‍. ചിലതൊക്കെ എഴുതാനുള്ളതല്ല, അജിത് അറിഞ്ഞിരിക്കാനാണ് എന്നു പറയുമായിരുന്നു. 26 മിനിട്ടുള്ള ഡോക്യുമെന്ററിയിലേക്ക് ഇതിനെ എത്തിക്കുക വലിയ ശ്രമമായിരുന്നു. സ്‌ക്രിപ്റ്റ് പലവട്ടം വായിച്ചും തിരുത്തിയും ഒടുവില്‍ കവിക്ക് പ്രാധാന്യം നല്‍കുന്ന ഒരു ഡോക്യുമെന്ററിയാക്കി അതിനെ മാറ്റി. ' ആക്ടിവിസ്റ്റ് ആയതിനാല്‍ എന്നിലെ കവിയെ കേരളം വേണ്ടത്ര പരിഗണിച്ചിട്ടില്ല, ഒരു കവിയായി ജീവിച്ചാല്‍ മതിയായിരുന്നു എന്ന് ചിലപ്പോള്‍ തോന്നാറുണ്ട്', ടീച്ചര്‍ പറഞ്ഞു.

 സ്‌ക്രിപ്റ്റില്‍ പൂര്‍ണ്ണ സംതൃപ്തി വന്നശേഷമാണ് പിആര്‍ഡിയുടെ അപ്രൂവല്‍ കമ്മറ്റിക്ക് സമര്‍പ്പിച്ചത്. സമിതിയുടെ അംഗീകാരം ലഭിച്ചു, ഉത്തരവും ഇറങ്ങി. ഇതിനകം ഞാന്‍ റിട്ടയര്‍ ചെയ്തു. പിന്നീടറിയുന്നത് സംവിധാനച്ചുമതല വകുപ്പിലെ ആഡീഷണല്‍ ഡയറക്ടര്‍ കെ.സന്തോഷ് കുമാര്‍ ഏറ്റെടുത്തു എന്നായിരുന്നു. കുറച്ചു ഷൂട്ടിംഗും നടന്നു. പിന്നീട് ഡോക്യുമെന്ററി എന്നത് മാറ്റി ഡോക്യുമെന്റേഷന്‍ എന്നാക്കി. ഒടുവില്‍ എന്തു സംഭവിച്ചു എന്നറിയില്ല. വ്യക്തിപരമായി എനിക്കത് വലിയ നഷ്ടമായി. പിന്നീട് കണ്ടപ്പോഴൊക്കെ ടീച്ചര്‍ ചോദിച്ചു' അജിത്, എന്തായി ഡോക്യുമെന്ററി, ഞാന്‍ ജീവിച്ചിരിക്കെ നിങ്ങടെ വകുപ്പ് അത് പുറത്തിറക്കുമോ? '. മറുപടി പറയാന്‍ കഴിയാതെ ഞാന്‍ അന്നൊക്കെ വിഷമിക്കുകയും ചെയ്തു.

 മറ്റൊന്ന് വിക്ടേഴ്‌സ് ചാനലിലെ പ്രൊഡ്യൂസര്‍ സന്തോഷ്.പി.ഡിയും ഞാനും ചേര്‍ന്ന് തീരുമാനിച്ച സിനിമയായിരുന്നു. അഭയയില്‍ എത്തിയ ഒരു അന്തേവാസിയെ കേന്ദ്ര കഥാപാത്രമാക്കി സിനിമ തയ്യാറാക്കാനാണ് ഉദ്ദേശിച്ചത്. എന്നാല്‍ ആ കഥ നേരത്തെ മറ്റൊരാള്‍ക്ക് സിനിമയാക്കാന്‍ നല്‍കിയിരുന്നു. വര്‍ഷങ്ങള്‍ ഏറെയായെങ്കിലും സിനിമ ഉണ്ടായിട്ടില്ല. ഞാന്‍ ഒരിക്കല്‍ കൂടി അയാളോട് ചോദിക്കട്ടെ, എന്നിട്ട് മറുപടി പറയാം എന്നായി ടീച്ചര്‍. അടുത്ത ദിവസം പറഞ്ഞതിങ്ങനെ' അയാള്‍ അത് നിര്‍മ്മിക്കും എന്നുതന്നെയാണ് പറയുന്നത്. നമുക്ക് കുറച്ചു സമയം കൂടി കൊടുക്കാം. നിങ്ങള്‍ വോറൊന്നു നോക്കൂ. '.ടീച്ചറിന്റെ പോരാട്ടങ്ങളെ ആസ്പദമാക്കി ഒരു ചിത്രം എന്നതായിരുന്നു പിന്നീട് ഞങ്ങളുടെ ലക്ഷ്യം. വിഷയം അവതരിപ്പിച്ചപ്പോഴെ ടീച്ചര്‍ പറഞ്ഞ,' അതുവേണ്ട, ഞാന്‍ നായികാസ്ഥാനത്തുവരുന്ന ഒരു ചിത്രം വേണ്ട'.

 ഒടുവില്‍ ഒരു ടെലിഫിലിമിലേക്ക് ഞങ്ങള്‍ ഒതുങ്ങി. മകന്‍ തിരുവനന്തപുരത്ത് ഉപേക്ഷിച്ച ഒരമ്മയെ അഭയയില്‍ എത്തിച്ച സംഭവം സ്‌ക്രിപ്റ്റാക്കിയെങ്കിലും ഫിലിമായില്ല. സാമ്പത്തികം തന്നെയാകാം കാരണം. ആ സ്‌ക്രിപ്റ്റ്  സന്തോഷ്.പി.ഡിയുടെ കൈയ്യിലുണ്ടാകും. ഇത്തരം ഓര്‍മ്മകള്‍ ബാക്കിയാക്കി ടീച്ചര്‍ യാത്രയായി.' ഞാനുറങ്ങട്ടേ, വന്നുവന്നെന്നെയലട്ടായ്വിന്‍,പ്രേമമേ,വാത്സല്യമേ,ദു:ഖമേ,മരണമേ' എന്നു ചൊല്ലി.

 മരിക്കാത്ത ഓര്‍മ്മകള്‍, അതിനെ നമുക്ക്  ഒപ്പം കൊണ്ടുനടക്കാം. !!

Monday 7 December 2020

Farm laws and political ethic

 



 രാഷ്ട്രീയക്കാര്‍ -വല്ലാത്ത ചങ്ങായികള്‍ തന്നെ

 ഇന്ന് രാത്രിയിലെ NDTV Fact check കണ്ടതോടെ  അത് ഉറപ്പായി. രാഷ്ട്രീയക്കാര്‍ വല്ലാത്ത ചങ്ങായികള്‍ തന്നെ. ഇവരുടെ വാക്കുകള്‍ക്ക് പിന്നാലെ പോകുന്നവര്‍ പമ്പരവിഢികളും. വിഷ്വലുകള്‍ കള്ളം പറയില്ല എന്നതിനാല്‍ ഇതാരുടെയും അജണ്ടയാണ് എന്നും പറയാന്‍ കഴിയില്ല. യുപിഎ ഭരണകാലത്ത് ബിജെപിക്കുവേണ്ടി സുഷ്മ സ്വരാജും അരുണ്‍ ജയ്റ്റ്‌ലിയും സംസാരിക്കുകയാണ് പാര്‍ലമെന്റില്‍. എപിഎംസിയും മണ്ഡികളും കര്‍ഷകരെ കൊള്ളയടിക്കുന്നതിനാല്‍ നിയമങ്ങളില്‍ മാറ്റം വരുത്താനാണ് യുപിഎ ശ്രമം. ബിജെപി നേതാക്കള്‍ പറയുന്നത് വാള്‍മാട്ട്, TESCO തുടങ്ങിയ super middle men- നെ സഹായിക്കാനാണ് യുപിഎ ശ്രമിക്കുന്നത് എന്നാണ്. കര്‍ഷകര്‍ക്കും കുടുംബമുണ്ട്, അവരെ പട്ടിണിയിലാക്കരുത് എന്നൊക്കെയാണ് പറയുന്നത്. വല്ലാത്ത കര്‍ഷക സ്‌നേഹം.(ഇവര്‍ രണ്ടുപേരും ജീവിച്ചിരിപ്പില്ല എങ്കിലും വാക്കുകള്‍ ജീവിക്കുന്നു) പവാറുമായുള്ള walk in interview ആണ് മറ്റൊന്ന്. അദ്ദേഹവും പറയുന്നത് എപിഎംസിയും മണ്ഡിയും കര്‍ഷകദ്രോഹ നടപടികളാണ് കൈക്കൊള്ളുന്നത്. സ്വകാര്യ വത്ക്കരണം വന്നാലെ കര്‍ഷകരെ ഇടനിലക്കാരായ പാരസൈറ്റുകളില്‍ നിന്നും രക്ഷിക്കാന്‍ കഴിയൂ എന്നാണ്. ഇതിനെ അനുകൂലിച്ച് ഇപ്പോള്‍ സമരം ചെയ്യുന്ന ചില കര്‍ഷക നേതാക്കളുടെ അഭിപ്രായവും വരുന്നുണ്ട്.

  കര്‍ഷകരില്‍ നിന്നും minimum support price-ല്‍ purchase നടത്തിയിട്ട് bank account- ലേക്ക് direct payment നടത്താതെ മണ്ഡിയിലെ ഇടനിലക്കാരെ സഹായിച്ച  പഞ്ചാബ് സര്‍ക്കാരിനെ രാം വിലാസ് പസ്വാന്‍ താക്കീത് ചെയ്തത് The tribune റിപ്പോര്‍ട്ട് ചെയ്തിരുന്നു. Political funding ചെയ്യുന്ന ഇടനിലക്കാര്‍ക്ക് benefit നല്‍കുന്ന arhtiyas എടുത്തുകളയണമെന്നും The tribune 2019 ല്‍ ആവശ്യപ്പെട്ടിരുന്നു. Punjab Agriculture Produce Market Act 1961 പ്രകാരം മണ്ഡിയിലെ ഇടനിലക്കാരുടെ കമ്മീഷന്‍ 2.5 ശതമാനമാണ്. അതും 1998 മുതല്‍. ഏജന്റന്മാര്‍ തന്നെയാണ് money lnders-ം. കര്‍ഷകരുടെ blank cheques-ം pass book-ം വാങ്ങിവച്ചാണ് 12 to 24 ശതമാനം compound interest-ല്‍ കര്‍ഷകര്‍ക്ക് വായ്പ നല്‍കുന്നത്. ഇത്തരത്തില്‍ arhtiyas(ഇടനിലക്കാര്‍ക്ക് ) കര്‍ഷകര്‍ കൊടുത്തുതീര്‍ക്കാനുള്ളത് 20000 കോടിക്കു മുകളിലാണ്. ഈ ഇടനിലക്കാരെ ഒഴിവാക്കി farmgate- ല്‍ നിന്നും സാധനങ്ങള്‍ നേരിട്ടു വാങ്ങിയാല്‍ ഉത്പ്പാദകനും ഉപഭോക്താവിനും ഗുണമാകും. ഈ arhtiyas സംവിധാനം പഞ്ചാബില്‍ മാത്രമല്ല ഹരിയാനയിലുമുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനമാണല്ലൊ ,പസ്വാന്‍ ഹരിയാന സര്‍ക്കാരിനെയും കര്‍ഷകരെ ഈ കൊളളക്കാരില്‍ നിന്നും രക്ഷിക്കാന്‍ ഉപദേശിക്കണം എന്നും Tribune എഴുതി. 2019 ലാണിത്. പസ്വാന്‍ ഇന്നില്ല ,അദ്ദേഹം ഹരിയാന സര്‍ക്കാരിനെ ഉപദേശിച്ചോ എന്നും അറിയില്ല. എന്നാല്‍ സമരക്കാര്‍ പഞ്ചാബ് -ഹരിയാന ദേശക്കാരാണ് എന്നത് ആകസ്മികമാകണമെന്നില്ല ?

Saturday 5 December 2020

Antimicrobial Resistance(AMR)

 
 ആന്റിമൈക്രോബിയല്‍ റസിസ്റ്റന്‍സ് (AMR)

  പനി,തലവേദന,ജലദോഷം,വയറുവേദന തുടങ്ങി എന്തിനും ഏതിനും മരുന്നു വാങ്ങി കഴിക്കുന്ന നമ്മള്‍ അറിയേണ്ട ചിലതുണ്ട്. Atul Bagai,Head,UN Environment programme , Country office,India പറയുന്നത് ഇങ്ങിനെ. കോവിഡ് മഹാമാരിയേക്കാള്‍ ഭീകരമായ  അവസ്ഥ സൃഷ്ടിക്കാന്‍ കഴിവുള്ളവയാണ് മരുന്നിനെ പ്രതിരോധിക്കുന്ന രോഗാണുക്കള്‍(AMR). ഇവ നിത്യേന എന്നവണ്ണം വര്‍ദ്ധിക്കുകയാണ്. മനുഷ്യന് സാധാരണയായുണ്ടാകുന്ന 35% രോഗങ്ങള്‍ പരത്തുന്ന രോഗാണുക്കള്‍ ഇത്തരത്തില്‍ പ്രതിരോധ ശേഷി നേടിയിരിക്കുന്നു എന്നത് ശാസ്ത്രസമൂഹത്തെ ഭയപ്പെടുത്തുന്നു. ഇപ്പോള്‍ ലഭ്യമായിട്ടുള്ള antibiotics,antivirals,antiparasitics,antifungals എന്നിവയ്ക്ക് ഈ സൂക്ഷ്മജീവികളെ പ്രതിരോധിക്കാന്‍ കഴിയാതെ വരുന്നതിനാല്‍ ലോകത്ത് ഒരു വര്‍ഷം ഏഴുലക്ഷത്തോളം ആളുകള്‍ മരിക്കുന്നു എന്നാണ് UN കണക്കുകള്‍ വ്യക്തമാക്കുന്നത്. Second line-third line antibiotics-നെ പോലും പ്രതിരോധിക്കാന്‍ കഴിവുനേടിയ pathogens- ന്റെ എണ്ണം 2005-നും 2030 നും ഇടയില്‍ ഇരട്ടിയാകും എന്നും കണക്കാക്കുന്നു.

 ലോകത്തില്‍ ഏറ്റവുമധികം ആന്റിബയോട്ടിക്‌സ് കഴിക്കുന്ന ഇന്ത്യയാണ് വലിയ ഭീഷണി നേരിടുന്നത്. ശരീരത്തില്‍ AMR സൂക്ഷ്മാണുക്കളുടെ സാന്നിധ്യമുള്ളതിനാല്‍ (sepsis) വര്‍ഷം തോറും 58,000 കുട്ടികള്‍ ഇന്ത്യയില്‍ പിറവിയിലേ മരിക്കുന്നു എന്നാണ് The Lancet പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പറയുന്നത്. ഇതിലും എത്രയോ കൂടുതലാകും അംഗവൈകല്യത്തോടെ ജീവിക്കുന്നവര്‍. Antimicrobial agents- നെ പ്രതിരോധിക്കാന്‍ സൂക്ഷ്മജീവികള്‍ക്ക് പ്രകൃതി നല്‍കുന്ന ഒരു കഴിവുണ്ട്. എന്നാല്‍ അതിനെ ത്വരിതപ്പെടുത്തുന്ന പ്രവര്‍ത്തനമാണ് മനുഷ്യന്‍ ചെയ്യുന്നത്. മനുഷ്യര്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും സസ്യങ്ങള്‍ക്കും വേണ്ടി അധികമായി ഉപയോഗിക്കുന്നതും അനാവശ്യമായി ഉപയോഗിക്കുന്നതുമായ antimicrobials സൂക്ഷ്മജിവികളുടെ resistance process-നെ ശക്തിപ്പെടുത്തുന്നു. നമ്മള്‍ കഴിക്കുന്നതും ജീവികള്‍ക്ക് കൊടുക്കുന്നതുമായ ആന്റിബയോട്ടിക് മരുന്നുകളില്‍ 80% ദഹിക്കാതെ പുറത്തുപോവുകയാണ്. ഇതോടൊപ്പം പ്രതിരോധശേഷി നേടിയ ബാക്ടീരിയകളും ഉണ്ടാവും. ഇത് മലിനജലത്തിലൂടെ ഒഴുകി പ്രകൃതിയിലെത്തുന്നു. waste water treatment സംവിധാനത്തിലൂടെ മുഴുവന്‍ ആന്റിബയോട്ടിക്കിനെയും പ്രതിരോധശക്തി നേടിയ ബാക്ടീരിയയെയും നശിപ്പിക്കാന്‍ കഴിയില്ല. എന്നുമാത്രമല്ല, ഇന്ത്യയില്‍ 37% മലിനജലം മാത്രമാണ് treat ചെയ്യുന്നത്. ബാക്കിയുള്ളവ വിവിധ ജലാശയങ്ങളിലേക്ക് ഒഴുക്കി വിടുകയാണ്. ഒരു മരുന്നു കമ്പനിയുടെ ഇത്തരം ഒഴുക്കി വിടല്‍ പരിശോധിച്ചതില്‍ നിത്യേന 40,000 ആളുകള്‍ക്ക് നല്‍കാന്‍ കഴിയുന്നത്ര antibiotisc അതില്‍ കണ്ടെത്തി.

 വളരെ ഭീതിദമായ കണക്കുകളാണ് പുറത്തുവരുന്നത്. മാലിന്യ സംസ്‌ക്കരണത്തില്‍ നമ്മള്‍ ഉറപ്പാക്കുന്ന പങ്കാളിത്തം പോലെ AMR കുറയ്ക്കാനും നമ്മുടെ ഭാഗത്തുനിന്നും ശ്രമം ആവശ്യമാണ്. കൃഷിക്ക് പരമാവധി ജൈവകീടനാശിനി പ്രയോഗം, വളര്‍ത്തു മൃഗങ്ങള്‍ക്ക് പരമാവധി പാരമ്പര്യ മരുന്നുകളുടെയും ഹോമിയോ മരുന്നുകളുടെയും പ്രയോഗം, മനുഷ്യര്‍ക്ക് ശരീരത്തിലുള്ള സ്വയം പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കല്‍, ചെറിയ രോഗങ്ങള്‍ക്ക് ഗൃഹവൈദ്യം, ആയുര്‍വ്വേദം,ഹോമിയോ തുടങ്ങിയ ചികിത്സകള്‍ എന്നിങ്ങനെ , കോവിഡ് കാലത്ത് ,മരുന്നില്ലാത്ത രോഗം എന്ന നിലയില്‍ നമ്മള്‍ അനുവര്‍ത്തിച്ച അച്ചടക്കവും ക്ഷമയും തുടര്‍ന്നുകൊണ്ടുപോകാന്‍ പരിശ്രമിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ വരാന്‍ പോകുന്നത് സൂപ്പര്‍ മൈക്രോബിയല്‍സിന്റെ താണ്ഡവമാകും!!

Friday 4 December 2020

Short story-- December 6

 

കഥ
 
ഡിസംബര്‍ ആറ്
 
- വി.ആര്‍.അജിത് കുമാര്‍
 
ബാലകൃഷ്ണന്‍ മാഷ് ഇത്രവേഗത്തില്‍ ജീവിതത്തിലൊരിക്കലും ഓടിയിട്ടില്ല.ഇങ്ങിനെ ഓടാന്‍ തനിക്ക് കഴിയുമെന്നും നിനച്ചിരുന്നില്ല.വേഗത കൂടുന്തോറും കിതക്കുന്നുണ്ട്. എങ്കിലും അത് വകവയ്ക്കാതെ ഓടുകയാണ്. ജീവന്റെ വില അത്ര വലുതാണല്ലൊ. പിന്നാലെ ഒരാളല്ല, ഒരു കൂട്ടമാളുകളുണ്ട്. പേപ്പട്ടിയെ കൊല്ലാനോടിക്കുന്നപോലെ. അവര്‍ ഉച്ചത്തില്‍ ബഹളം വയ്ക്കുന്നുണ്ട്. പിടിയെടാ അവനെ,കൊല്ലെടാ എന്നൊക്കെ അവ്യക്തമായി കേള്‍ക്കാം. പ്രധാന റോഡും ഇടപ്പാതകളും പിന്നിട്ട് ഒറ്റയടിപ്പാതയിലെ കുറ്റിച്ചെടികള്‍ മറികടന്ന് ഓടുകയാണ് മാഷ്. ലോകത്തിന്റെ അറ്റം വരെയും ഓടുമോ എന്നയാള്‍ ശങ്കിച്ചു. ജീവനുവേണ്ടിയുള്ള ഓട്ടമാകുമ്പോള്‍ അങ്ങിനെയുമാകാം. ജീവനപ്പുറം ശരീരത്തില്‍ മറ്റെന്താണുള്ളത്?
 
മാഷിന്റെ ഓട്ടം പെട്ടെന്നു നിലച്ചു. ലോകത്തിന്റെ അവസാനംപോലെ വഴി ഒരു കരിംപാറയ്ക്കു മുന്നില്‍ അവസാനിച്ചു. ആരോ കൊടുവാള്‍ വീശി. ', എടാ, ഇത് നമ്മടെ ബാലേഷ്ണന്‍ മാഷാ, - ടാ- കൊല്ലല്ലെ-', എന്നാരോ വിളിച്ചു പറയുന്നുണ്ടായിരുന്നു. കൊടുവാളിന് മാഷിനെ തിരിച്ചറിയാന്‍ കഴിയില്ലല്ലോ. അത് ചോര ചീറ്റിക്കൊണ്ട് ഉടമയുടെ കൈയ്യിലിരുന്ന് തിളങ്ങി. മാഷിന്റെ തല ഒരു താലത്തില്‍ എടുത്തുവച്ച വിധം വഴി അവസാനിച്ചിടത്ത് ഇരുന്നു. മാഷിന്റെ തല ഉടലിനെ നോക്കി ഒന്നു ചിരിച്ചു, എന്നിട്ട് കണ്ണടച്ചു കാണിച്ചു.
 
ഇത്രുയുമായപ്പോള്‍ മാഷ് ഞെട്ടിയുണര്‍ന്നു.തല കഴുത്തില്‍ തന്നെയുണ്ടെന്ന് ഉറപ്പാക്കി. തൊണ്ട വറ്റിയതിനാലാകാം തന്റെ അലര്‍ച്ച അടുത്തുകിടക്കുന്ന ഭാര്യ പോലും അറിയാതിരുന്നത്. ശരീരം മൊത്തമായി വിയര്‍ത്തിട്ടുണ്ട്. നെഞ്ചിടിപ്പ് കാതില്‍ വന്നലയ്ക്കുന്നു. മാഷ് മെല്ലെ എഴുന്നേറ്റു. പ്രഷറുള്ളതാണ്. ഉണര്‍ന്നാലുടന്‍ വേഗത്തില്‍ കട്ടിലില്‍ നിന്നും എഴുന്നേറ്റു നടക്കരുത് എന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്. ഫോണ്‍ ബല്ലടിച്ചാല്‍ ഉറക്കത്തില്‍ നിന്നുണര്‍ന്ന് പെട്ടെന്നെണീറ്റ് ഫോണെടുക്കുന്ന ശീലമുണ്ടായിരുന്നു. അങ്ങിനെ ഒരിക്കല്‍ തലചുറ്റി വീഴുകയും ചെയ്തു. അതില്‍ പിന്നെ എഴുന്നേറ്റിരുന്ന് ശരീരം ബാലന്‍സ് ചെയ്തു എന്നുറപ്പാക്കിയിട്ടേ ബാലകൃഷ്ണന്‍ മാഷ് നടക്കാറുള്ളു.
 
ശബ്ദമുണ്ടാക്കാതെ, പതുക്കെ നടന്ന് അടുക്കളയില്‍ നിന്നും ഒരു ഗ്ലാസ് വെള്ളമെടുത്തു കുടിച്ചു. വരണ്ട തൊണ്ടയെ നനച്ചുകൊണ്ട് അത് താഴേക്കു പോകുന്നത് ബാലകൃഷ്ണന്‍ മാഷിന് അനുഭവവേദ്യമായി. രണ്ടു മണിയേ ആയിട്ടുള്ളു. ഇനി നേരം വെളുപ്പിക്കാനാണ് പ്രയാസം. ഉറക്കം വരില്ല. എങ്കിലും മാഷ് തിരികെ വന്ന് കട്ടിലില്‍ കിടന്നു. എത്രയോ വര്‍ഷങ്ങളായി ഈ സ്വപ്‌നം തന്നെ വേട്ടയാടുന്നു. മരണ ഭയം, അതൊരു വല്ലാത്ത സംഭവമാണ്. അന്ന് ഏതോ ഒരു ശിഷ്യന്റെ വാക്കിലാണ് ജീവിതം ബാക്കിയായത്. അവന്‍ ആരാണ്, പേരെന്താണ് എന്നൊന്നും ഇന്നും അറിയില്ല. ആള്‍ക്കൂട്ടത്തിലേക്ക് മറഞ്ഞു നില്‍ക്കുന്ന അവന്റെ കണ്ണുകള്‍ മാത്രം ഓര്‍മ്മയുണ്ട്. അതിതീഷ്ണമായിരുന്നു ആ കണ്ണുകള്‍. തന്നെ പിടിച്ചു തള്ളിയ, അല്ലെങ്കില്‍ വഴിയില്‍ ഉപേക്ഷിച്ചവന്റെ മുഖത്ത് ചോരയെടുക്കാന്‍ കഴിയാതിരുന്നതിന്റെ കലിയുണ്ടായിരുന്നു. ആ മുഖം ഒിക്കലും മറക്കാന്‍ കഴിയില്ല. അവനെ പിന്നീടൊരിക്കലും കണ്ടിട്ടുമില്ല.
 
1992 ഡിസംബര്‍ ആറ്. ജീവിതത്തെ അതിന് മുന്‍പും ശേഷവും എന്ന് രണ്ടായി തിരിക്കാമെന്നു തോന്നുന്നു. ഡിഗ്രിയും ബിഎഡുമെടുത്തശേഷം മലബാറിലേക്ക് കുടിയേറിയതുതന്നെ എയ്ഡഡ് സ്‌കൂളിലെ നിയമനത്തുക കുറവാണ് എന്നതിനാലാണ്. അതും പകുതി ആദ്യവും ബാക്കി ശമ്പളം കിട്ടിയശേഷം ആറ് ഇന്‍സ്റ്റാള്‍മെന്റായും. തെക്കന്‍ കേരളത്തിലെപോലെ വലിയ ലേലം വിളിയും ശുപാര്‍ശകളുമില്ലാതെ ശമ്പളവും പെന്‍ഷനും ഉറപ്പാക്കി, മാഷായി ജീവിതം കഴിക്കാനുള്ള തീരുമാനം ശരിയായിരുന്നെന്ന് ബാലകൃഷ്ണന് പലപ്പോഴും തോന്നിയിട്ടുണ്ട്. മനുഷ്യത്വമുള്ള മാനേജ്‌മെന്റ്, നല്ല അധ്യാപകര്‍, അധ്യാപകരെ ബഹുമാനിക്കുന്ന കുട്ടികള്‍, നാട്ടുകാര്‍. പൊതുവെ പാവങ്ങളാണ് ഇവിടത്തെ മനുഷ്യരൊക്കെ. രാഷ്ട്രീയവും മതവും ജാതിയുമൊക്കെ തെക്കുള്ളപോലെ അത്ര ഹീനമായ നിലയിലല്ല.
 
ഇസ്ലാം മതവിശ്വാസത്തിന്റെ നല്ല വശങ്ങളെല്ലാം അനുഭവിച്ചാണ് അന്നുവരെ മാഷും കുടുംബവും അവിടെ കഴിഞ്ഞത്. നൊയമ്പുകാലത്ത് മാഷും നൊയമ്പെടുത്തിരുന്നു. വൈകിട്ട് എത്ര വീടുകളില്‍ നിന്നായിരുന്നു ഭക്ഷണം എത്തിയിരുന്നത്. നബിദിനവും റംസാനുമൊക്കെ സ്വന്തം ആഘോഷം പോലെയായിരുന്നു. ഓണവും വിഷുവുമൊക്കെ ഒന്നിച്ചാഘോഷിച്ചു. മാഷ് എന്നാല്‍ നാട്ടാര്‍ക്ക് ദൈവം പോലെയാണ്. അവര്‍ക്ക് വിദ്യാഭ്യാസം കുറവായതിനാല്‍, മക്കളെ നല്ല നിലയില്‍ പഠിപ്പിക്കണം എന്നായിരുന്നു ആഗ്രഹം.
 
ഇന്ദിരയുടെ വിവാഹാലോചന വന്നപ്പോഴും ബാങ്കിലാണ് എന്നതിനാല്‍ കൂടുതല്‍ ആലോചിച്ചില്ല. മലബാറിലേക്ക് വരാന്‍ താത്പ്പര്യമുള്ളവര്‍ കുറവായതിനാല്‍ ട്രാന്‍സ്ഫറിനെ അധികം ഭയക്കണ്ടല്ലൊ. കുട്ടികള്‍ക്കും നല്ല വിദ്യാഭ്യാസം നല്‍കാനും മിടുക്കരാക്കാനുമൊക്കെ കഴിഞ്ഞത് ഈ മലബാര്‍ കുടിയേറ്റത്തിലൂടെയായിരുന്നു. എല്ലാ സൗഹൃദങ്ങളും സ്‌നേഹവും അവസാനിച്ചത് അന്നായിരുന്നു, ഡിസംബര്‍ ആറിന്.
 
ഊരിപ്പിടിച്ച കത്തിയുമായി അവര്‍ വരുമ്പോഴും മാഷിന് ഒന്നും മനസിലായില്ല. അയോധ്യയിലെ ബാബ്‌റി മസ്ജിദ് പൊളിച്ചതൊന്നും മാഷ് അറിഞ്ഞിരുന്നില്ല. കുറേനാളായി നടക്കുന്ന കോലാഹലങ്ങളിലൊന്നും മാഷ് ശ്രദ്ധയും കൊടുത്തിരുന്നില്ല. രാഷ്ട്രീയക്കാരുടെ നാടകങ്ങളല്ലെ, വോട്ടു പിടിക്കാനും വിശ്വാസികളെ ഒപ്പം നിര്‍ത്താനുമുള്ള അടവുകള്‍ എന്നേ കരുതിയിരുന്നുള്ളു.പള്ളി പൊളിക്കാന്‍ സര്‍ക്കാരും സംവിധാനങ്ങളും കൂട്ടുനില്‍ക്കുമെന്നൊന്നും കരുതാനുള്ള രാഷ്ട്രീയബോധവും മാഷിനുണ്ടായിരുന്നില്ല. കണക്കു മാഷാണെങ്കിലും ബാലകൃഷ്ണന് ഇത്തരം കണക്കുകളില്‍ വലിയ താത്പ്പര്യം ഉണ്ടായിരുന്നില്ല.
 
റോഡിലൂടെ നടന്നു വരുമ്പോള്‍ ,ദേ വരുന്നു ഒരുത്തന്‍,കൊല്ലെടാ എന്ന ആക്രോശം കേട്ടാണ് മാഷ് ശ്രദ്ധിച്ചത്. കാലുകള്‍ നിശ്ചലമായി. മുന്നോട്ടും പിന്നോട്ടും ചലിക്കാന്‍ വയ്യാത്ത അവസ്ഥ. മരണം മുന്നില്‍ കണ്ട് നില്‍ക്കുമ്പോഴാണ് കണ്ണും മുഖവും ചുവന്ന ആ ചെറുപ്പക്കാരന്റെ തള്ളവിരലിനും ചൂണ്ടുവിരലിനുമിടയില്‍ കഴുത്ത് ഞെരിഞ്ഞത്. ജീവിതം അവസാനിക്കുന്ന നിമിഷത്തില്‍ , എന്തിനാണ് തന്നെ കൊല ചെയ്യുന്നത് എന്നൊരു ചോദ്യം പോലും ചോദിക്കാന്‍ കഴിയാതെ മാഷ് നിസംഗനായി. കണ്‍മുന്നിലൂടെ ഇന്ദിരയുടെയും മക്കളുടെയും നിലവിളിക്കുന്ന മുഖവും കാതുകളില്‍ അവരുടെ ശബ്ദവും വന്നലച്ചു. അപ്പോഴാണ് ദൈവദൂതനെപോലെ ഒരുവന്‍ ആള്‍ക്കൂട്ടത്തില്‍ പ്രത്യക്ഷമായത്. അവന്റെ കണ്ണുകള്‍ -- അവന്‍ ആരാണെന്നു തിരിച്ചറിയാന്‍ എത്രയോ വട്ടം ശ്രമിച്ചു, കഴിഞ്ഞില്ല. ' എടാ,ബാലേഷ്ണന്‍ മാഷിനെ കൊല്ലരുത്, വിട്ടേക്ക് - വിട് മജീദേ -'
 
അവന്‍ കഴുത്തിലെ പിടിവിടാതെ തന്നെ തിരിഞ്ഞുനോക്കി. ആ ശബ്ദത്തെ നിഷേധിക്കാന്‍ കഴിയാത്ത ഏതോ ഒരു ബന്ധം അവര്‍ തമ്മിലുണ്ടാകാം. ഇല്ലെങ്കില്‍ -- ഒരാളുടെ വാക്ക് മറ്റൊരാള്‍ കേള്‍ക്കണമെന്നില്ലല്ലോ? ആള്‍ക്കൂട്ടത്തിന്റെ സൈക്കോളജി പലപ്പോഴും അങ്ങിനെയാണ്. പള്ളി പൊളിച്ചതുപോലും അത്തരമൊരു സൈക്കിന്റെ ഭാഗമായിരിക്കാം. അവന്‍ കൈവിരലുകളുടെ ബലം കുറച്ചു. ശ്വാസം എടുക്കാമെന്നായി. പിന്നെ ആഞ്ഞൊരു തള്ളായിരുന്നു. പാതയോരത്ത് നടു അടിച്ചു വീണു. വേദന തോന്നിയില്ല.മുണ്ടിലാകെ കാവിമണ്ണ് പടര്‍ത്തിക്കൊണ്ട് അവര്‍ മുന്നോട്ടുപോയി. മാഷിന്റെ കണ്ണില്‍ നിന്നും ഒരിറ്റു കണ്ണീരു വന്നു പരിസരത്തെ മറച്ചു.അപമാനിതമായ മനസോടെയാണ് മാഷ് വീട്ടിലെത്തിയത്. ഇന്ദിരയും കുട്ടികളും വരും വരെ ആധിയായിരുന്നു. അവര്‍ കുഴപ്പമില്ലാതെ വീട്ടിലെത്തി. മാഷ് അവരോട് തനിക്കുണ്ടായ അപമാനത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല. അന്നും അടുത്ത ദിവസങ്ങളിലും റേഡിയോയിലും ടെലിവിഷനിലും കുറെ ചീത്ത വാര്‍ത്തകള്‍ കേട്ടു. എല്ലാ ഇടങ്ങളിലും പ്രശ്‌നങ്ങളായിരുന്നു.
 
രാത്രിയിലാണ് പരിസരത്ത് നടന്ന അക്രമവും തനിക്കു നേരെയുണ്ടായ പ്രകോപനത്തിന്റെ കാരണവുമൊക്കെ മാഷ് അറിയുന്നത്. പള്ളി പൊളിച്ചു എന്നറിഞ്ഞതോടെ മതസംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളുമൊക്കെ ബന്ദ് പ്രഖ്യാപിച്ചിരുന്നു. കടകള്‍ അടപ്പിക്കാനും വാഹനങ്ങള്‍ തടയാനുമൊക്കെയായി ആളുകള്‍ ഒത്തുകൂടി. അത്തരമൊരു ഒത്തുകൂടല്‍ പ്രദേശത്തെ പള്ളിയിലുമുണ്ടായി. അവരും കടകളടപ്പിക്കാനായി പുറപ്പെട്ടു. കവലയിലെ ചായക്കട നടത്തുന്ന രാധാകൃഷ്ണന്‍ കടയടയ്ക്കാന്‍ കൂട്ടാക്കിയില്ല. അടുപ്പില്‍ പാല്‍ തിളച്ചു കിടക്കുന്നു. വടയും പഴം പൊരിയുമെല്ലാം ഇനിയും ബാക്കി. ഇതൊക്കെ തീര്‍ന്നിട്ട് അടയ്ക്കാം എന്നതായിരുന്നു അവന്റെ നിലപാട്. കട അടച്ചില്ലെങ്കില്‍ കാര്യങ്ങള്‍ വഷളാകും എന്നൊക്കെ സൗമ്യമായി പലരും പറഞ്ഞു. പ്രകോപിതനായി നിന്ന റഹിം ഒച്ചകൂട്ടി, തെറിവിളിയൊക്കെയായി. അപ്പോഴാണ് ചെത്തുകാരന്‍ രാമന്‍ ചായ കുടിക്കാനായി സൈക്കിളില്‍ അവിടെ വന്നത്. ചെത്തിയ കള്ള് സൈക്കിളിലുണ്ട്, തേറ് ഇളിയിലും .
 
' രാധാകൃഷ്ണ, എനിക്ക് ചായ തന്നിട്ട് നീ കട അടച്ചാല്‍ മതി', രാമന്‍ പറഞ്ഞു. അയാള്‍ ബഞ്ചിലിരുന്നു. ആള്‍ക്കൂട്ടത്തിലെ സമാധാനപ്രിയര്‍ പലരും ഇടപെട്ടു. ' രാമാ, നീ വെറുതെ പ്രശ്‌നമുണ്ടാക്കരുത്. ഇത് വിശ്വാസത്തിന്റെ കാര്യാ, പുരാതനമായ പള്ളിയാണ് പൊളിച്ചത്. പിള്ളേരൊക്കെ ഹാലിളകി നില്‍ക്ക്വാ, നീ വെറുതെ ഇടങ്കേറുണ്ടാക്കണ്ട'
 
' പള്ളി പൊളിച്ചെങ്കി നിങ്ങള്‍ പൊളിച്ചവനോട് പോയി ചോദിക്ക്, അവനിട്ട് രണ്ട് പൊട്ടിക്ക്, നിങ്ങളെന്തിനാ രാധാകൃഷ്ണന്റെ കട അടപ്പിക്കുന്നെ, എന്റെ ചായകുടി മുട്ടിക്കുന്നെ, പോയി വേറെ പണിനോക്ക് ', അവന്റെ സ്വരം ആര്‍ക്കും ഇഷ്ടപ്പെടുംവിധമായിരുന്നില്ല.
 
ഇത്രയും നേരം ക്ഷമിച്ചു നിന്ന റഹിം എന്ന ചെറുപ്പക്കാരനാണ് രാമന് അടികൊടുത്തത്. രാമന്‍ താഴെ വീണു. ' --- മോനെ', എന്നു തെറിവാക്കും പറഞ്ഞ് ചാടിയെണീറ്റ രാമന്‍ ഇളിയില്‍ നിന്നും തേറ് ഊരി വീശി മുന്നോട്ടു വന്നു. ആള്‍ക്കൂട്ടം അപ്രതീക്ഷിതമായ ഈ നീക്കത്തെ ചെറുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നില്ല. റഹിം രാമനെ കടന്നു പിടിച്ചു. പിടിവലിക്കിടയില്‍ രാമന്‍ റഹീമിന്റെ നെഞ്ചത്തും കഴുത്തിലുമായി അനേകം പ്രാവശ്യം കുത്തി. ചോര കുത്തിയൊഴുകി. എല്ലാവരുടെയും ശ്രദ്ധ റഹീമിലായിരുന്നു. ഈ സമയം കൊണ്ട് സൈക്കിളുമെടുത്ത് രാമന്‍ സ്ഥലം വിട്ടു. റഹീമിനെ ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ കാറെടുത്തുവന്ന ഹമീദിനൊപ്പം രണ്ടുപേര്‍ കൂടി കയറി. അപ്പോഴേക്കും റഹീമിന്റെ മരണം ഏകദേശം സ്ഥിരീകരിച്ചു കഴിഞ്ഞിരുന്നു. ബാക്കിയുള്ളവര്‍ വേഗം പള്ളിയില്‍ ഒത്തുകൂടി ,നമ്മുടെ ഒരാളിന് പകരം രണ്ടുപേരുടെയെങ്കിലും ജീവനെടുക്കണം എന്നതായി തീരുമാനം. ഈ തീരുമാനത്തോടെ ,ആള്‍ക്കൂട്ടത്തിന്റെ രീതി മാറുകയായിരുന്നു. ആദ്യം കണ്ട രണ്ട് ഹിന്ദുക്കളുടെ ജീവനെടുത്തായിരുന്നു തുടക്കം. ഒന്നിനു പകരം രണ്ട്. ഒന്നാലോചിച്ചാല്‍ അര്‍ത്ഥരഹിതമായ വാദം. മൂന്നും മനുഷ്യരാണല്ലൊ! മുസ്ലീമും ഹിന്ദുവുമല്ല ,മനുഷ്യര്‍ മാത്രം. ജനിച്ചു വീണപ്പോള്‍ അവര്‍ക്ക് മതമുണ്ടായിരുന്നില്ല. പിന്നെ ആരാണ് മതച്ചാര്‍ത്ത് നല്‍കിയത്. അവര്‍ക്കറിയില്ല, കൊന്നവര്‍ക്കും അറിയില്ല.
 
പിന്നീടവര്‍ ചെത്തുകാരന്‍ രാമനെ അന്വേഷിച്ച് നാനാവഴിക്കായി പിരിഞ്ഞു. അതിലൊരു കൂട്ടരുടെ മുന്നിലാണ് ബാലകൃഷ്ണന്‍ മാഷ് ചെന്നുപെട്ടത്. രാമന്‍ രക്ഷപെട്ടു. ആരെങ്കിലുമൊക്കെ സഹായിച്ചു കാണണം. അല്ലെങ്കില്‍ അത്രവേഗം രക്ഷപെടാന്‍ കഴിയില്ല. ഏറെക്കാലം രാമനുവേണ്ടിയുളള അന്വേഷണം തുടര്‍ന്നു. ഇതിനിടയില്‍ പള്ളി പൊളിച്ചതിന്റെ പേരില്‍ രാജ്യമൊട്ടാകെ പല കലാപങ്ങളുമുണ്ടായി. ഹിന്ദു-മുസ്ലിം സൗഹൃദത്തില്‍ വിള്ളല്‍ വീണു. സ്‌നേഹത്തോടെ ജീവിച്ചുവന്ന രണ്ടു സമുദായത്തിലേയും അംഗങ്ങള്‍ തമ്മില്‍ വിദ്വേഷത്തോടെ പെരുമാറുന്ന രീതി മലബാറിലും വന്നു തുടങ്ങി. ബാലകൃഷ്ണന്‍ മാഷിനോട് സ്‌കൂള്‍ മാനേജ്‌മെന്റിനുണ്ടായിരുന്ന സ്‌നേഹം പോലും കുറഞ്ഞു. മാഷിനെ ഹെഡ്മാസ്റ്ററാക്കാന്‍ എടുത്ത തീരുമാനത്തില്‍ മാറ്റം വന്നു. മറ്റൊരാളിനെ ഇറക്കുമതി ചെയ്തു. മാഷ് എല്ലാം കണ്ട് കാഴ്ചക്കാരനെപോലെ നിന്നു. സങ്കടം വന്നു, എങ്കിലും പ്രകടിപ്പിച്ചില്ല. മനുഷ്യര്‍ക്കിടയില്‍ ഒരു പുരാതനമായ കെട്ടിടം മാത്രമല്ല, സ്‌നേഹം എന്നൊരാശയം കൂടി ഇടിഞ്ഞുവീണപോലെ .
 
ഏകദേശം രണ്ട് വര്‍ഷം കഴിഞ്ഞിട്ടുണ്ടാകും. അപ്പോഴാണ് ഒരു ദിവസം രാത്രിയില്‍ പള്ളിയില്‍ കൂട്ടമണി ഉതിര്‍ന്നത്. അപായസൂചനയാണ്. വിശ്വാസികള്‍ പള്ളിയിലെത്താനുള്ള അറിയിപ്പ്. ആര്‍എസ്എസുകാര്‍ പള്ളി വളയാന്‍ വരുന്നു എന്ന സന്ദേശമാണ് പെട്ടെന്നു പരന്നത്. പുരുഷന്മാരെല്ലാം വേഗത്തില്‍ ഒത്തുകൂടി. അപ്പോഴാണ് അടക്കം പറയും പോലെ ആ വാര്‍ത്ത പുറത്തുവിട്ടത്. രാമന്‍ തിരിച്ചെത്തിയിട്ടുണ്ട്. ഭാര്യയെയും മക്കളെയും കാണാന്‍ വന്നതാണ്. തെക്കുംപുറത്തെ കുന്നിലുണ്ട്. ആ ഹറാംപിറന്നോനെ വീടരെ കാണാന്‍ അനുവദിക്കരുത്.
 
ആയുധങ്ങളുമായി തെക്കുംപുറം കുന്നിലേക്ക് ആള്‍ക്കൂട്ടം നടന്നു. രാത്രിയുടെ വന്യതയില്‍ ചീവീടുകളും തവളകളും കരഞ്ഞു. ഇരുട്ടില്‍ പലരും വീണു. ചൂട്ടുകറ്റയോ ലൈറ്ററോ പോലും ഉപയോഗിക്കരുതെന്നായിരുന്നു നിര്‍ദ്ദേശം. ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ കാഠിന്യം സഹിക്കുകതന്നെ വേണം. രാമന്റെ ബീഡിവലി ശീലം അവനെ വേഗം തിരിച്ചറിയാന്‍ ഉപകരിച്ചു. ദൂരെ മിന്നാമിനുങ്ങുപോലെ കനലെരിയുന്നു. ശബ്ദമുണ്ടാക്കാതെ ,പല വഴികളിലൂടെ അവര്‍ കുന്നിന്‍ മുകളിലെത്തി. 'പന്നീടെ മോനെ' എന്നാക്രോശിച്ചുകൊണ്ട് ആള്‍ക്കൂട്ടം ചാടിവീണു. പിന്നെ വെട്ടായിരുന്നു, പൊതിരെയുളള വെട്ട്. പോത്തിനെ വെട്ടുംപോലെ വെട്ടിയരിഞ്ഞു. ഒരു ചെറുരോദനം പോലും ലോകം കേട്ടില്ല. ഓരോരുത്തരും ഓരോ കഷണങ്ങളെടുത്തു.ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലായി കുഴിച്ചിടാനായിരുന്നു നിര്‍ദ്ദേശം. അതങ്ങിനെതന്നെ നടന്നു.രാമന്റെ ഭാര്യയും മക്കളും കാത്തിരുന്നു. രാമന്‍ വരുമെന്ന പ്രതീക്ഷയില്‍. അവന്‍ പോലീസ് സ്‌റ്റേഷനിലെ പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട് ജീവിച്ചു.
 
പിന്നെയും എന്തെല്ലാം മാറ്റങ്ങളുണ്ടായി.രാജ്യത്തെ അധികാര കേന്ദ്രങ്ങള്‍ മാറി. പള്ളി പൊളിച്ചവര്‍ അധികാരത്തിലെത്തി. പള്ളി നിന്നയിടം ക്ഷേത്രനിര്‍മ്മാണത്തിന് നല്‍കി. അതെല്ലാവരും അംഗീകരിച്ച മട്ടായി. ഇതിന്റെ പേരില്‍ വഴക്കടിച്ചവരും ജീവിതം പൊലിഞ്ഞവരും വിസ്മൃതിയിലായി. പുത്തന്‍ പുത്തന്‍ വിഷയങ്ങളുമായി ലോകം മുന്നോട്ടു പോകുമ്പോഴും തന്റെ ഓര്‍മ്മകളില്‍ ഇതാവര്‍ത്തിക്കപ്പെടുന്നതെന്തുകൊണ്ടെന്നു മാത്രം ബാലകൃഷ്ണന് മനസിലായില്ല. ഒരു പക്ഷെ, തന്റെ ലോകം അത്ര ചെറുതായതുകൊണ്ടാകാം എന്നു സമാധാനിച്ച് , ഒന്നുകൂടി മയങ്ങാന്‍ കഴിയുമോ എന്ന ശ്രമത്തില്‍ അയാള്‍ കണ്ണടച്ചു.