Tuesday 2 July 2024

A memory of the release of my novels *Ormmanoolukal* and *Kedatha Chita* in 2005, Delhi

 












 ‍ ഓർമ്മനൂലുകള്, കെടാത്ത ചിത എന്നീ നോവലുകളുടെ പ്രകാശന ചടങ്ങ് –ഓര്മ്മ
====================
2005 ഫെബ്രുവരിയിലായിരുന്നു ഡല്ഹി കേരള ഹൌസില് ചടങ്ങ് നടന്നത്. അന്ന്
വേദിയിലുണ്ടായിരുന്ന പ്രശസ്ത നോവലിസ്റ്റും ദാര്ശനികനുമായ ആനന്ദ്
ഇപ്പോഴും ഡല്ഹിയിലുണ്ട്. ഓംചേരി സാര് നൂറ് വയസ് പിന്നിട്ട് സസുഖം
ഡല്ഹിയില് കഴിയുന്നു.കെ.സച്ചിദാനന്ദന് ഇപ്പോള് കേരള സാഹിത്യ അക്കാദമി
പ്രസിഡന്റാണ്.ഇടമറുക് സാര് വളരെ സജീവമായി നില്ക്കെതന്നെ 2006 ജൂണ്
29ന് ഡല്ഹിയില് മരണപ്പെടുകയാണ് ഉണ്ടായത്.
=====================================
സമകാലീന കഥാകാരന്മാര് പുതിയ ആഖ്യാന സ്വരങ്ങള് കേള്പ്പിക്കുന്നു
==================================
ന്യൂഡല്ഹി: ഭ്രമാത്മകതയും അതിയാഥാര്ത്ഥ്യവും കഥയിലും നോവലിലും ആധിപത്യം
പുലര്ത്തിയ ആധുനിക കാലത്തിനുശേഷം സമകാലീന കഥാകാരന്മാരും നോവലിസ്റ്റുകളും
പുതിയ ആഖ്യാനസ്വരങ്ങള് കേള്പ്പിക്കുകയാണെന്നു പ്രശസ്ത കവിയും കേന്ദ്ര
സാഹിത്യ അക്കാദമി സെക്രട്ടറിയുമായ കെ.സച്ചിദാനന്ദന് അഭിപ്രായപ്പെട്ടു.
കേരള ഹൌസില് നടന്ന ചടങ്ങില് വി.ആര്.അജിത് കുമാര് രചിച്ച
ഓര്മ്മനൂലുകള് എന്ന നോവലിന്റെ പ്രകാശനം നിര്വ്വചിച്ചു
പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.അജിത് കുമാറിന്റെ മറ്റൊരു നോവലായ
കെടാത്ത ചിതയുടെ പ്രകാശനം പ്രമുഖ നോവലിസ്റ്റ് ആനന്ദ്
നിര്വ്വഹിച്ചു.ഓംചേരി എന്.എന്.പിള്ള,ഇടമറുക് എന്നിവര് നേവലുകള്
ഏറ്റുവാങ്ങി.
സാമൂഹിക-രാഷ്ട്രീയ രംഗങ്ങളില് നിര്ണായകമായ അരുനൂറ്റാണ്ടു കാലത്തെ കേരള
ചരിത്രത്തെയും അവിസ്മരണീയമായ കമ്യൂണിസ്റ്റു ചരിത്രത്തെയും അടുത്തുനിന്നു
കാണുവാന് നോവലില് അജിത്കുമാര് നടത്തിയ ശ്രമം സവിശേഷ ശ്രദ്ധ
അര്ഹിക്കുന്നുവെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.രാഷ്ട്രീയവും രതിയും
ഇഴപിരിയാതെ നില്ക്കുന്ന ഓര്മ്മനൂലുകളുടെ ആഖ്യാനത്തില് സ്ത്രീകള്
ചിലപ്പോള് ദുരന്തവാഹകരായി പുരുഷന്മാരുടെ ജീവിതത്തില്
പ്രവേശിക്കുന്നതായി തോന്നുന്നു. ഇതു ചര്ച്ചാവിഷയമാകേണ്ടതാണെന്നും
സച്ചിദാനന്ദന് പറഞ്ഞു.
ഡല്ഹിയുമായി അകലം സൂക്ഷിക്കാത്ത കഥാകാരനെന്ന നിലയില് അജിത്കുമാര്
ശ്രദ്ധേയനാകുന്നുവെന്നു ആനന്ദ് പറഞ്ഞു.ഒരു നല്ല ജീവിത കഥ എന്ന നിലയിലാണ്
നോവലിസ്റ്റിന്റെ സമീപനം എങ്കിലും രാഷ്ട്രീയമായ പരിഛേദം നല്കുവാന്‍‍
അജിത്കുമാറിന് കഴിയുന്നുണ്ട്. സവിശേഷമായ ഒരു തലമുറയില് ദര്ശനപ്രകാശം
കേന്ദ്രീകരിച്ചു സാമൂഹിക-രാഷ്ട്രീയ പരിണാമങ്ങളെ വിശകലനം ചെയ്യാനുള്ള
ശ്രമവും ഇതിലുണ്ട്. കേരള രാഷ്ട്രീയത്തിലെ സവിശേഷ സന്ദര്ഭങ്ങളെ കഥയിലൂടെ
മുന്നോട്ടു കൊണ്ടുപോകാന് നോവലിസ്റ്റിനുകഴിയുന്നുണ്ടെന്നും ആനന്ദ്
നിരീക്ഷിച്ചു.ഓംചേരി, ഇടമറുക്,കേന്ദ്ര സാംസസ്ക്കാരിക വകുപ്പ് ജോയിന്റ്
സെക്രട്ടറി കെ.ജയകുമാര്,കൊട്ടാരത്തില് നരേന്ദ്രന് എന്നിവര്
പ്രസംഗിച്ചു.
===============
(മലയാള മനോരമയില് വന്ന വാര്ത്ത)🙏

No comments:

Post a Comment