Friday 31 May 2019

License for selling tobacco is essential




പുകയില വില്‍പ്പനയ്ക്ക് പുതിയ നിയമം

ഇന്ന്( മെയ് 31 ) ലോകപുകയില ദിനമാണ്. പുകവലി കാര്യമായി കുറഞ്ഞെങ്കിലും പൂര്ണ്ണമായും മാറിയിട്ടില്ല. സിഗററ്റും ബീഡിയും ഗുഡ്കയും ലഭിക്കുന്ന കടകള് എവിടെയുമുണ്ട്. എന്നാല് നിയമം മൂലം പുകയില ഉത്പ്പന്നങ്ങളുടെ വില്പ്പന നിരോധിച്ചിട്ടില്ല. സര്ക്കാരിന് വര്ഷവും ഒരു മയവുമില്ലാതെ വില ഉയര്ത്താനുള്ള ഒരു ഉത്പ്പന്നം മാത്രമാണ് സിഗററ്റ്.

തമിഴ്നാട് സര്ക്കാര് ഒരു പുതിയ സംവിധാനം കൊണ്ടുവരുകയാണ്. കേരളത്തിനും പരീക്ഷിക്കാവുന്ന ഒന്ന്. പുകയില ഉതപ്പന്നങ്ങള് വില്ക്കാന് പ്രത്യേക ലൈസന്സ് എടുക്കണം എന്നതാണ് നിയമം. അങ്ങിനെ ലൈസന്സ് എടുക്കാതെ പുകയില ഉതപ്പന്നങ്ങള് വില്ക്കുന്ന കടയുടെ ലൈസന്സുതന്നെ ക്യാന്സല് ചെയ്യും.

നിലവിലുള്ള നിയമ പ്രകാരം പ്രായപൂര്ത്തിയാകാത്തവര്ക്ക് വില്പ്പന നടത്തുന്നവര്, സ്കൂള് പരിസരത്ത് വില്പ്പന നടത്തുന്നവര്ക്കൊക്കെ പിഴ വിധിക്കാറുണ്ട്. അവര് തുക അടച്ച് പോകുകയും വീണ്ടും കുറ്റം ആവര്ത്തിക്കുകയും ചെയ്യുന്നതാണ് നിലവിലെ അവസ്ഥ. എന്നാല് കടയുടെ ലൈസന്സ് നഷ്ടമാകും എന്നുവന്നാല് റിസ്ക് എടുക്കുകയില്ല.ഭക്ഷണ സാധനങ്ങള് വില്ക്കുന്ന കടകള്ക്ക് സിഗററ്റ് വില്ക്കാന് ലൈസന്സ് നല്കില്ല എന്നൊരു വ്യവസ്ഥയും പുതിയ നിയമത്തിലുണ്ടാകും എന്നറിയുന്നു.

No comments:

Post a Comment