Monday 27 May 2019

2018 Kochi Biennale

A view from TKM ware house

കൊച്ചി ബിനാലെ 2019

2018 ഡിസംബര്‍ 12 മുതല്‍ 2019 മാര്‍ച്ച് 29 വരെ നീണ്ടുനിന്ന അനിത ദുബെ ക്യുറേറ്റ് ചെയ്ത 2018ലെ കൊച്ചി മുസുരിസ് ബിനാലെയെ കൊച്ചി ബിനാലെ എന്നു വിളിക്കാനാണ് എനിക്കിഷ്ടം. അതില്‍ ഒരു പഴമ ക്ഷണിച്ചുകൊണ്ടുവരാനായി മുസിരിസ് ചേര്‍ക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. 

മാര്‍ച്ച് അവസാന വാരമാണ് ബിനാലെ കാണാന്‍ പോയത്. ആര്‍ട്ടിസ്റ്റ് സതീഷ് തോപ്രത്തും ഒപ്പമുണ്ടായിരുന്നു. ഫോര്‍ട്ടു കൊച്ചിയിലെത്തി സതീഷിനെ കാത്തുനില്‍ക്കുമ്പോള്‍ വെറുതെ ഒന്നു നടന്നു. ഫോര്‍ട്ട് കൊച്ചിയുടെ ഭൂമിക തന്നെ ഒരു ബിനാലെയാണെന്നു നമുക്ക് തോന്നിപ്പോകും. പഴമയും പച്ചപ്പും ഇടകലരുന്ന ഇടങ്ങള്‍. യൂറോപ്പിന്റെ തണുപ്പ് അനുഭവപ്പെടുന്ന കേരളത്തിന്റെ ഉഷ്ണമുള്ള പരിസരങ്ങളിലെ ചീനവലയും മീന്‍ വില്‍പ്പനയും ജങ്കാറുകളുടെയും കപ്പലുകളുടെയും ബോട്ടിന്റെയും വരുത്തുപോക്കും ചൂണ്ടലിടുന്ന മനുഷ്യരും കടലിന്റെ ഇടുക്കുകളില്‍ അടിയുന്ന അഴുക്കുപോലും സൗന്ദര്യമുള്ള ഓരോ ചിത്രങ്ങളും ദൃശ്യങ്ങളുമായി മാറുന്ന അവസ്ഥ. 

ഒരു പക്ഷെ ബിനാലെ എന്നാല്‍ പെയിന്റിംഗുകളോ ദൃശ്യ- ശ്രാവ്യ-നിശ്ചല- ചലന വസ്തുക്കളൊ അതിനപ്പുറമൊക്കെയുള്ള ശാസ്ത്രത്തിന്റെയും ചിന്തയുടെയും സാമൂഹികാവസ്ഥകളുടെയും രാഷ്ട്രീയത്തിന്റെയും പരിഛേദമൊ ഒക്കെയാണ് എന്ന ചിന്തമൂലമാകാം ഈ തോന്നലുകള്‍ ഉണ്ടായത്. 

സതീഷ് എത്തിയതോടെ ബസ്സ്റ്റാന്റില്‍ നിന്നും ഓരോ തട്ടുചായ കുടിച്ച് ഞങ്ങള്‍ ബെല്ലാര്‍ റോഡിലെ ആസ്പിന്‍ വാളിലേക്ക് നടന്നു. ഇത്തരം ഷോകള്‍ നടത്താന്‍ ഏറ്റവും അനുയോജ്യമായ കുറെ കെട്ടിടങ്ങള്‍ കൊച്ചിയില്‍ ഉണ്ട് എന്നത് ബിനാലെയുടെ മാറ്റുകൂട്ടുന്നു. ബോസും റിയാസും ഈ കാര്യത്തില്‍ നടത്തിയ അന്വേഷണങ്ങള്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. വന്‍ പ്രതിഷേധങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമിടയില്‍ അവര്‍ക്കൊപ്പം നിന്ന എംഎ ബേബിയെയും ഇത്തരുണത്തില്‍ സ്മരിക്കാം. 

  നൂറു രൂപയുടെ ടിക്കറ്റെടുത്ത് ഉള്ളിലേക്ക് കടന്നു. ടിക്കറ്റ് എടുക്കാന്‍ വലിയ തിരക്കായിരുന്നു. കൗണ്ടര്‍ ഒന്നു മാത്രവും. കലശലായ ചൂട്. ഉള്ളിലേക്ക് കടന്നതോടെ കുറച്ചു സമാധാനമായി. അക്രം സാത്രി, ഓട്ടോലിത്ത് ഗ്രൂപ്പ്, സോംഗ് ദോംഗ്, റിന ബാനര്‍ജി, സൂ വില്യംസണ്‍, റനിയ സ്‌റ്റെഫാന്‍ എന്നിവരുടെ സംഭാവനകളായിരുന്നു ബംഗ്ലാവിന്റെ താഴത്തെ നിലയില്‍ ഉണ്ടായിരുന്നത്. 

ലബോറട്ടറി ഭാഗത്ത് ചിത്ര രമേഷും മര്‍സിയ ഫറാനയും കൗഷിക് മുഖോപാധ്യയും എസ് ഇറ്റ്‌സോയും ടെംസു യാന്‍ഗര്‍ ലോംഗ്കുമേറും ഒരുക്കിയ കലകളായിരുന്നു. 

കയര്‍ ഗോഡൗണില്‍ പ്രിയ രവീഷ് മെഹ്‌റ, സുനില്‍ ജന, അരുണ്‍ കുമാര്‍, ടനിയ കന്‍ദിയാനി, തേജല്‍ ഷാ, സോണിയ ഖുരാന, രുണ ഹല്‍വാനി, സാന്തു മൊഫോകെംഗ്, എബ് ഇട്‌സോ, ഷാംഭവി, മാധ്വി പരേഖ്, ബി.വി.സുരേഷ്, സൈറസ് കാബിരു, വിപിന്‍ ധനുര്‍ധരന്‍ എന്നിവരും കലാസംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. 

സ്റ്റോറില്‍ ലിയോണ്‍ട്രോ ഫിയല്‍, താബിത്ത റെസേയര്‍, രഹാന സമാന്‍, യംഗ് ഹേ ചാംഗ് ഹെവി ഇന്‍ഡസ്ട്രീസ്, ഗറില്ല ഗേള്‍സ്, ചിത്ര ഗണേഷ്, ഏണൗട്ട് മിക്ക്, സൈറസ് കാബിരു, സെലിയ യുണിയോര്‍, ഗോഷ്‌ക മക്ഗുവ, വാലി എക്‌സ്‌പോര്‍ട്ട് എന്നിവരുടെ സംഭാവനകളായിരുന്നു. 

ഹാംഗറില്‍ സൂ വില്യംസണും ജുണ്‍ ഗുയേല്‍ ഹത് സുബയും പ്രദര്‍ശനങ്ങള്‍ നടത്തി. 

അഡ്മിന്‍ ബ്ലോക്കിലെ പ്രദര്‍ശനങ്ങള്‍ വിക്കി റോയ്,മോണിക്ക മേയര്‍, അനോലി പെരേര, ബ്രാച്ചാ എട്ടിന്‍ഗര്‍, വി.വി.വിനു, യംഗ് ഹേ ചാംഗ് ഹെവി ഇന്‍ഡസ്ട്രീസ്, ആര്യ കൃഷ്ണന്‍, റെയ്‌ന സ്റ്റെഫാന്‍, സോണിയ ഖുറാന, ദുര്‍ഗാഭായ് വ്യാം- സുഭാഷ് വ്യാം, ഖാലിദ് രാദ്, മര്‍ലിന്‍ ദുമാസ്, സതീഷ്, നിലിമ ഷേഖ്, ആര്യ ഡെന്നിസ് മുരാഗുരി, ചന്ദന്‍ ഗോമസ്, ഊരാളി, അഞ്ജലി മോണ്‍ടൈറോ- കെ.പി.ജയശങ്കര്‍, അനു പാലക്കുന്നത്ത് മാത്യു, ബപി ദാസ്, ശില്‍പ്പ ഗുപ്ത, ഷിറിന്‍ നെഷാത്ത് എന്നിവരുടേതായിരുന്നു.
 
ഒരു തെരുവോര കടയില്‍ നിന്നും ബിരിയാണി കഴിച്ച് , കലാവതി റോഡിലെ പെപ്പര്‍ ഹൗസില്‍ സിസ്റ്റര്‍ ലൈബ്രറിയില്‍ വിശ്രമിച്ചു. തുടര്‍ന്ന് ടെംസു യാന്‍ഗര്‍ ലോംഗ്കുമേര്‍, മിറിലെ കാസര്‍, ബര്‍തലേമി,തോഗുവൊ, വേദ തൊളുര്‍ കൊലേരി, വിവിയന്‍ കാക്കുരി, ഹെറി ഡോണോ , ലുബ്‌ന ചൗധരി, ജൂലി ഗോഗ് എന്നിവരുടെ രചനകള്‍ക്ക് സാക്ഷിയായി. 

 കലാവതിയിലെ മാപ്പ് പ്രോജക്ട് സ്‌പേസിലായിരുന്നു റാന ഹമദെ, ഇനെസ് ദൊജാക്ക്- ജോണ്‍ ബാര്‍ക്കര്‍ , തനിയ ബ്രുഗേറ, ടെംസു യാന്‍ഗര്‍ ലോംഗ്കുമേര്‍, എര്‍നോട്ട് മിക് എന്നിവരുടെ രചനകള്‍. 

 കാശി ടൗണ്‍ ഹൗസ് കണ്ടുപിടിക്കാന്‍ കുറച്ചു കറങ്ങി. മോച്ചു - സുവാനി സുരി, മോച്ചു , സുനില്‍ ഗുപ്ത-ചരണ്‍ സിംഗ്, ശാന്ത.കെ.വി, അഷ്‌റഫ് ഷഫീഖ് എന്നിവരുടെ സംഭാവനകളാല്‍ സമൃദ്ധം കാശി. 

കാശി ആര്‍ട്ട് കഫേയില്‍ കിബുക്ക മുകിസ ഓസ്‌ക്കാറിന്റെ രചനകളും കോഫിപ്രിയരുടെ തിരക്കും

ടികെഎംവെയര്‍ ഹൗസിലേക്ക് ഒരു ഓട്ടോ പിടിച്ചു. ബ്രീക് ആന്‍ഡ്രൂ, പ്രൊബിര്‍ ഗുപ്ത, ജിതിഷ് കല്ലാട്ട്, ഡൊമെനെക്, അജയ് ദേശായ്, സിലിയ-യുണിയോര്‍ എന്നിവരുടെ രചനകളും ശ്രീനഗര്‍ ബിനാലെയിലെ ആര്‍ട്ട് വര്‍ക്കുകളും അവിടെ ഇടം പിടിച്ചിരുന്നു. 

ഉരു ആര്‍ട്ട് ഹാര്‍ബര്‍ ട്രാവല്‍ ആന്‍ഡ് റിസര്‍ച്ച് പ്രൊജക്ട് കെ.ആര്‍ സുനിലിന്റെ മാഞ്ചൂക്കാര് എന്ന എക്‌സിബിഷനും കണ്ടു. ഉരുവിലെ തൊഴിലാളികളുടെ കദനകഥകളാണ് ഫോട്ടോകളിലൂടെ സുനില്‍ പറയുന്നത്. 

അവിടെ നിന്നും ബസില്‍ നേരെ ഡര്‍ബാര്‍ ഹാളിലേക്ക്. മൃണാളിനി മുഖര്‍ജി, കെ.പി.കൃഷ്ണകുമാര്‍, ചിത്തപ്രസാദ് എന്നിവരുടെ ശ്രദ്ധേയ ചിത്രങ്ങളാണ് അവിടെ ഉണ്ടായിരുന്നത്. 

ഡേവിഡ് ഹാളിലും ആനന്ദ് വെയര്‍ ഹൗസിലും കബ്രാള്‍ യാര്‍ഡിലും കയറാന്‍ സമയം കിട്ടിയില്ല.

ഡോക്യുമെന്ററികളും പാഴ്വസ്തുക്കള്‍ ഉപയോഗിച്ചുള്ള കലാരൂപങ്ങളുമൊക്കെ ബിനാലെയുടെ പ്രത്യേകതകളാണ്. ശബ്ദവും ദൃശ്യവും സംഗീതവും ശ്വാസവും അലര്‍ച്ചയും വേദനയും സന്തോഷവുമെല്ലാം കലാരൂപങ്ങളുടെ തീവ്രത വര്‍ദ്ധിപ്പിക്കുന്നു. 

പഴമയുടെ ചേരുവകളും പുതുമയുടെ മണവും കലരുന്ന ഇടമാണ് ബിനാലെ. ഒന്നാം ബിനാലെയില്‍ നിന്നും കാഴ്ചയുടെ വസന്തം ഓരോ ബിനാലെയിലും മങ്ങുകയാണെങ്കിലും കൊച്ചി ബിനാലെ കേരളത്തിന് ലോകകലാഭൂപടത്തില്‍ ഒരു സ്ഥാനം ലഭിക്കാന്‍ ഉപകരിച്ചു എന്നുതന്നെ പറയാം. 

ഒന്നാം ബിനാലെയുടെ തുടക്കകാലത്ത് അതിനുവേണ്ടി വലിയ തുക ചിലവാക്കുന്ന എംഎ ബേബിയുടെ സമീപനത്തെ എതിര്‍ത്തവരില്‍ ഒരാളായിരുന്നു ഞാനും. ഇപ്പോഴും സാമ്പത്തിക ഇടപാടുകള്‍ സംബ്ബന്ധിച്ച് അസ്വാരസ്യം നിലനില്‍ക്കുന്നു എന്നത് കഷ്ടതരം. വരും ബിനാലെ മികച്ചതാക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിയട്ടെ എന്നാശംസിക്കുന്നു. 
Chinese net

View from beach 

Old man fishing 

An art work at Aspinwall

At Aspin wall 

Work at Aspinwall

Mix of painting and light 

Haunting pic on alienation 

Psychopath

gallery view 

A thought on lust and sex 

Eulogy 

Man and man made 

One the most beautiful work of Biennale 

Technology on local materials 

Crow made of coir

The seafarers of Malabar 

Photo story  by Jithesh Kallat

Kashmir weeps 

No comments:

Post a Comment