Tuesday 19 March 2019

Remembering Jitha

ജിതയും ശ്രീക്കുട്ടിയും നടന്‍ മുരളിക്കൊപ്പം
ജിത-- അകാലത്തില്‍ പൊലിഞ്ഞ നക്ഷത്രം

1994 ല്‍ ഡല്‍ഹി കേരള ഹൗസിലെത്തി ആദ്യ കാലത്തുതന്നെ പരിചയപ്പെട്ട സുഹൃത്താണ് കെ.എന്‍.ജയരാജ്. ജയരാജും ലതയും മോളും മോനും വീട്ടിലെ ഒരംഗത്തെപോലെ പ്രിയപ്പെട്ടവരായത് സ്വാഭാവികം. ഡല്‍ഹി കാന്റിലായിരുന്നു അന്ന് അവര്‍ താമസിച്ചിരുന്നത്. അവിടത്തെ മലയാളി സംഘടനയുടെ സാംസ്‌ക്കാരിക പരിപാടികളില്‍ ഒരു നിറ സാന്നിധ്യമായിരുന്നു ജിത എന്ന കൊച്ചുമിടുക്കി. പിന്നീട് കേരള ഹൗസിലും നൃത്തം, സംഗീതം തുടങ്ങി പല ഇനങ്ങളിലും ജിതയുടെ പങ്കാളിത്തമുണ്ടായിരുന്നു. ശ്രീക്കുട്ടിയുടെ അതേ പ്രായം. അതുകൊണ്ടുതന്നെ അവര്‍ നല്ല സുഹൃത്തുക്കളുമായി. അസാധാരണ ബുദ്ധിശക്തിയായിരുന്നു ജിതയ്ക്ക്. അവള്‍ ഉന്നതങ്ങളില്‍ എത്തുന്നത് ഞങ്ങള്‍ ഭാവന ചെയ്തിരുന്നു. 2005 ല്‍ നാട്ടിലേക്ക് മടങ്ങിയ ശേഷമാണ് ജിതയുടെ ബിഡിഎസ് അഡ്മിഷനും ബാംഗ്ലൂരിലേക്കുള്ള മാറ്റവും. കോളേജിലെ ആള്‍ റൗണ്ടറായ മോളെ കുറിച്ച് ജയരാജ് എപ്പോഴും പറയുമായിരുന്നു. കോളേജ് പരിപാടികളുടെ സംഘാടക, മികച്ച കോംപിയറര്‍ തുടങ്ങി ഏവരുടെയും പ്രശംസ പിടിച്ചുപറ്റി നില്‍ക്കവെയാണ് ആ നക്ഷത്രം പൊലിയുന്നത്. ഇന്ന് ഓര്‍മ്മദിനം. മറക്കാന്‍ കഴിയാത്ത ഓര്‍മ്മകള്‍ക്കു മുന്നില്‍ ഒരു കുടന്ന മുല്ലപ്പൂ അര്‍പ്പിക്കട്ടെ.

No comments:

Post a Comment