Sunday 25 October 2015

On doctors and hospitals


ആശുപത്രിക്കഥകള്‍

വര്‍ഷങ്ങള്‍ക്കു മുന്‍പ്  നടന്നതാണ്. സ്വകാര്യ പ്രാക്ടീസ് തകൃതിയായി നടക്കുന്ന കാലം. ഒരു സര്‍ജറി പ്രൊഫസറെ  മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലാക്കി. അദ്ദേഹത്തിന് യാതൊരു താത്പ്പര്യവുമില്ലാത്ത നിയമനം. ഒഴിവാക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. പിന്നെ പതിനെട്ടാമത്തെ അടവ് പ്രയോഗിച്ചു. ആരോഗ്യ മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള എല്ലാ ആവശ്യങ്ങളും നിരാകരിക്കുക. ഓഫീസ് നടപടികളില്‍ താത്പ്പര്യം കാണിക്കാതിരിക്കുക. ഉള്ള പത്രബന്ധം ഉപയോഗിച്ച് പ്രിന്‍സിപ്പാളിനെക്കുറിച്ച്  മോശമായ വാര്‍ത്തകള്‍ വരുത്തുക. ഇങ്ങനെ പോയി പൊടിക്കൈകള്‍. ഒടുവില്‍ സംഗതി ഫലം കണ്ടു. പ്രിന്‍സിപ്പാളിനെ സസ്പെന്‍റു ചെയ്തു. അദ്ദേഹം സന്തോഷപൂര്‍വ്വം  പടിയിറങ്ങി. പിന്നെ രാവിലെ മുതല്‍ രാത്രിവരെ പ്രാക്ടീസായിരുന്നു. ഒരു പ്രമുഖ ആശുപത്രിയുമായി  ടൈ അപ്പുണ്ടാക്കി  ഓപ്പറേഷനുകള്‍ നടത്തി. വന്‍ തോതില്‍ പണമുണ്ടാക്കി. നഗരത്തിലെ പ്രധാന കേന്ദ്രത്തില്‍ ഒരു കുളത്തോടുകൂടിയ പ്ലോട്ട് വാങ്ങി വീടു വച്ചു. കുളം സ്വിമ്മിംഗ് പൂളാക്കി. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍  സസ്പെന്‍ഷന്‍ കാലത്തെ ശമ്പളത്തോടെ തിരികെ ജോലിയിലും പ്രവേശിച്ചു.ജനാധിപത്യത്തിന്‍റെ കരുത്ത്!!!!!!!!!!!!!!
പ്രമുഖ ആശുപത്രികളില്‍ ജോലി ചെയ്യുന്ന  പ്രഗത്ഭരായ ചില ഡോക്ടര്മാരുടെ  മറ്റൊരു കലാപരിപാടി ഇങ്ങനെ. വീട്ടില് കണ്‍സള്‍ട്ടിംഗിനു വരുന്ന രോഗിയ്ക്ക് ഓപ്പറേഷന്‍ വേണമെന്നുണ്ടെങ്കില്‍ അത് താന്‍ ജോലി ചെയ്യുന്നിടത്ത് ചെയ്യില്ല. മറ്റൊരിടത്താക്കും. അതിന് നല്ല കമ്മീഷനും കിട്ടും. ജോലിയിടത്തെ ശമ്പളവും സുരക്ഷിതം. എപ്പടി........
മദ്യപാനിയായ ഒരു വക്കീലിന് വയറുവേദന വന്നു. ഒരു സ്വകാര്യ  ആശുപത്രിയില്‍ അഡ്മിറ്റു ചെയ്തു. കിഡ്നിക്കാണ് തകരാറ് എന്നു ഡോക്ടര്‍. പേടിക്കാനില്ല,ഒരാഴ്ച കഴിഞ്ഞ് ഓപ്പറേഷന്‍ . അതുവരെ മരുന്നുകള്‍ കഴിക്കുക.വക്കീലിന് വിഷമമായി,പേടിയും. ഏതായാലും ഇവരറിയാതെ മറ്റൊരു ഡോക്ടറെ കൂടി കണ്ട് ഒരു സെക്കന്‍റ് ഒപ്പീനിയന്‍ എടുക്കാം എന്നു തോന്നി വക്കീലിന്. നടക്കാന് എന്ന മട്ടില്‍ പുറത്തിറങ്ങി മറ്റൊരു ഡോക്ടറെ കണ്ടു. പരിശോധനയില് ഒരു കുഴപ്പവുമില്ല എന്നു ബോദ്ധ്യപ്പെട്ടു. തിരികെ വന്ന് രാത്രിയില്‍ ഫ്ളാസ്ക്,ഷീറ്റ് തുടങ്ങി ഓരോന്നായി പുറത്തുകടത്തി സ്ഥലം വിട്ടു. വക്കീലിനോടാ കളി. വക്കീലിന്‍റെ കിഡ്നി രക്ഷപെട്ടു. ഇപ്പോള്‍ വക്കീലിന്‍റെ ഉപദേശം ഇങ്ങനെ, ഓപ്പറേഷനു മുന്‍പ് മാത്രം പോരാ സ്കാനിംഗ്, ഓപ്പറേഷന്‍  കഴിഞ്ഞും വേണം. ഇവന്മാര്‍ എന്തൊക്കെയാ അടിച്ചു മാറ്റുക എന്നാര്‍ക്കറിയാം. പിന്നല്ല,,,,,,,,,
ഓപ്പറേഷന്‍ തീയറ്ററില്‍ ഡോക്ടര്‍മാര്‍ വളരെ പ്ലസന്‍റായാണ് പെരുമാറുക. ലോക്കല്‍ അനസ്തേഷ്യയാണെങ്കില്‍ രോഗിയോട് വീട്ടുകാരുടെയും നാട്ടുകാരുടെയും കഥകള്‍ ചോദിച്ചുകൊണ്ടിരിക്കും. മേജര്‍ ഓപ്പറേഷനാണെങ്കില്‍ ലൈംഗികാവയവങ്ങള് ഉള്‍പ്പെടെയുള്ള  അവയവങ്ങളുടെ നീളം,വണ്ണം തുടങ്ങി തമാശകളും തെറിവാക്കുകളുമൊക്കെയുണ്ടാവും മാനസ്സിക സമ്മര്‍ദ്ദം കുറയ്ക്കാനുള്ള ചില അടവുകള്‍. ഒരു സൈക്കോളജിക്കല്‍ അപ്രോച്ച്. ഇവര്‍ പക്ഷെ  ഔട്ട് പേഷ്യന്‍റ് വിഭാഗത്തില്‍ വളരെ റഫ് ആയിരിക്കാം. വെറുതെ മരുന്നുകള്‍ നല്കുന്നവരും ദോഷകരമായ മരുന്നുകള്‍ നല്കാത്തവരുമുണ്ട് ഡോക്ടര്മാര്‍ക്കിടയില്‍. എല്ലാം വ്യക്ത്യാധിഷ്ഠിതമാണ്. ഡോക്ടര്‍ ശ്രീധരനു മുന്നില്‍ പ്രായം ചെന്നൊരമ്മ വന്നു. ഒരു പാട് പരാതികള്‍. വയറു വേദന,നട്ടെല്ലു വേദന എന്നിങ്ങനെ. പ്രായാധിക്യത്തിന്‍റെ മാനസ്സിക പിരിമുറക്കാമാണെന്നു ഡോക്ടര്‍ക്ക് മനസ്സിലായി. സാമ്പിള്‍ കിട്ടിയ ജളൂസില് അമ്മച്ചിക്ക് നല്കി. ഗ്യാസിന് ഒരു ശമനം ഉണ്ടായി കാണും. ഒരാഴ്ച കഴിഞ്ഞ് ആനന്ദത്തിലാറാടി അവര്‍ വന്നു. ആ മരുന്ന് ഒരു കുപ്പികൂടി വേണം ഡാക്കിട്ടരെ എന്നായിരുന്നു  ആവശ്യം. ഡോക്ടര്‍ വിറ്റാമിന്‍ ഗുളിക നല്കി വിട്ടു. ഇത് നന്മയുടെ വശം.
അബോര്‍ഷന്‍ കേസ്സുകള്‍ കൈകാര്യം ചെയ്യുന്ന പിജി വിദ്യാര്‍ത്ഥികളുണ്ട്. അധികം ആളില്ലാത്ത ചില ഫ്ളോറുകളില്‍ അവര്‍ക്ക് പ്രത്യക മുറിയുണ്ട്. അവിടെ കേസ്സു നടത്തേണ്ട ആളിനെയും പ്രതിയായ വ്യക്തിയെയും വിളിക്കും. ഏതായാലും സംഭവിച്ചു. സംഗതി ശരിയാക്കിത്തരാം. ഒന്നു കണ്ണടച്ചേക്കണം. ഇതാണ്  ആവശ്യപ്പെടുക. ആദ്യം എതിര്‍ക്കും,പിന്നെ വഴങ്ങും. പ്രതിയെ ബറോട്ടയും ചിക്കനും വാങ്ങാനായി  അയയ്ക്കും. അവന്‍ വരുമ്പോഴേക്കും എല്ലാം കഴിഞ്ഞിരിക്കും. പാപത്തിന്‍റെ പ്രതിഫലം..........
പകല്‍ സമയം ലിഫ്റ്റ് റൂമില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട പിജി വിദ്യാര്‍ത്ഥികളെ കൈയ്യോടെ പിടികൂടിയ അനുഭവവുമുണ്ട്. അവര്‍ വിവാഹിതരായി എന്നത് മറ്റൊരു കഥ. രാത്രി ഡ്യൂട്ടി നോക്കുന്ന പുരുഷ പിജി വിദ്യാര്‍ത്ഥികളില്‍ ചിലര്‍ രോഗികള്‍ക്ക് കൂട്ടിരിക്കുന്ന സുന്ദരികളെ സൌജന്യ മരുന്ന്,രക്തം തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്കി സ്വകാര്യ മുറികളില്‍ വരുത്തി കീഴ്പ്പെടുത്തുന്ന രീതിയുമുണ്ട്. പ്രലോഭനം, ഡോക്ടറോടുള്ള ആരാധന എന്നിവയുടെ മുതലെടുപ്പ്*******
സര്‍ജറി പിജിക്കാര്‍ പരീക്ഷ അടുക്കുന്നതോടെ വലിയ ഭക്തരായി മാറുന്നു. ഓപ്പറേഷന് നല്ല രോഗിയെ കിട്ടാനാണ് ഈ പ്രാര്‍ത്ഥന. ഗണപതിക്ക് തേങ്ങാ ഉടയ്ക്കലുമൊക്കെ നടക്കും. രോഗിയുടെ മുഴുവന്‍ ചിലവും വിദ്യാര്‍ത്ഥി വഹിക്കും എന്നു മാത്രമല്ല, നല്ല ചികിത്സയും ലഭിക്കും എന്നൊരു ഭാഗ്യവും ഈ രോഗിക്കുണ്ട്. വിദേശത്തു നിന്നുള്ള 3 ഡോക്ടര്‍മാര്‍, 2 അന്യ സംസ്ഥാനക്കാര്‍ എന്ന വിധമാണ് എക്സാമിനര്മാര്‍ ഉണ്ടാവുക. രാവിലെ 11 മണിവരെ കാര്യങ്ങള്‍ വളരെ സീരിയസ്സായിരിക്കും. തുടര്‍ന്ന് വിദഗ്ധര്‍ ടൂറിസം കേന്ദ്രത്തിലേക്ക് പോകും . വൈന്‍ ആന്റ് ഡൈന്‍ കഴിഞ്ഞുവന്നാണ് മാര്‍ക്കിടല്‍.അതിനിടെ അസിസ്റ്റന്‍റ് പ്രൊഫസര്‍മാരുടെ സഹായത്തോടെ കാര്യങ്ങളൊക്കെ കഴിഞ്ഞിട്ടുണ്ടാവും. സര്‍ക്കാര്‍ വന്‍ തുക ചിലവാക്കി  പഠിപ്പിക്കുന്ന ഈ ഡോക്ടര്‍മാര്‍  ബിരുദം കിട്ടി അധികം വൈകാതെ വിദേശത്തേക്ക് പോകുന്നത് നമുക്ക് വലിയ നഷ്ടമല്ലെ എന്ന ചോദ്യവും നിലനില്ക്കുന്നു.
പഞ്ഞി,കോട്ടണ്‍ തുണികള്‍,മരുന്നുകള്‍,ഗ്ലൌസ്,മാസ്ക് തുടങ്ങി പലതും ജീവനക്കാര് വീട്ടില് കൊണ്ടുപോകും. മുറിവ് കെട്ടുന്ന തുണികൊണ്ട് കൊതുവലയുണ്ടാക്കുന്നവര്‍ വരെയുണ്ട് കൂട്ടത്തില്‍. ജനാല തുടയ്ക്കാനും മറ്റും പഞ്ഞിയാണ് പല ജീവനക്കാരും ഉപയോഗിക്കുക. വര്‍ഷാവര്‍ഷം മരുന്നുകള്‍ വെട്ടിമൂടിയാലും രോഗികള്‍ക്ക് അത് നല്കാത്തവരുമുണ്ട്. കോട്ടണ്‍ നാപ്കിനായി ഉപയോഗിക്കുന്നവരും കുറവല്ല. ഡന്‍റല്‍ സെക്ഷനില്‍ ജോലി ചെയ്യുന്നവരും ബന്ധുക്കളും ഉപയോഗിക്കുന്ന പേസ്റ്റും ബ്രഷും കോളേജില്‍ രോഗികള്‍ക്കുവേണ്ടി സൌജന്യമായി ലഭിക്കുന്നതാണ് എന്നതും ഓര്‍ക്കേണ്ടതുണ്ട്.
എക്സ്റേ,സ്കാന്‍ തുടങ്ങിയവ നടത്തുന്ന സ്വകാര്യ സ്ഥാപനങ്ങളുമായുള്ള ഡോക്ടറന്മാരുടെ ബന്ധം എടുത്തു പറയേണ്ടതാണ്. കമ്മീഷന്‍ വ്യവസ്ഥയില്‍ ആവശ്യത്തിനും അനാവശ്യത്തിനും സ്കാനിംഗ് എന്നത് അപകടകരമാണ്. പ്രഭാകരന്‍ എന്ന ഡോക്ടര്‍ ചില രോഗികള്‍ക്കായി പരിശോധന നിര്‍ദ്ദേശിക്കുന്ന സ്ലിപ്പില്‍ ഒരു പ്രത്യേക അടയാളം കൊടുക്കും. അതിന്‍റെ അര്‍ത്ഥം  ഇത് പരിശോധിക്കേണ്ടതില്ല എന്നാണ്. റിസള്‍ട്ട് ഡോക്ടര്‍ക്ക് നല്കിയേക്കാം എന്നു പറഞ്ഞ് രോഗിയെ മെഷീനില് വെറുതെ കയറ്റിയിറക്കും. ഞാന്‍ നോക്കി കുഴപ്പമില്ല എന്ന് ഡോക്ടറും പറയും. ഡോക്ടര്‍ എന്നാല് ദൈവതുല്യനാണല്ലോ . പാവപ്പെട്ടവര്‍ അത് കേട്ട് സന്തോഷിക്കും. ക്രൂരതയുടെ മുഖം. പണം ക്ലിനിക്കുകാരനും ഡോക്ടറും പങ്കിട്ടെടുക്കും. ഒരു എന്‍ഡോക്രൈനോളജി സ്പെഷ്യലിസ്റ്റുണ്ട്, അദ്ദേഹം സ്വന്തം ഭാര്യയുടെ ലാബില്‍ പരിശോധന നടത്തിയാലേ പരിശോധിക്കൂ. ചാര്‍ജ്ജ്  കുറഞ്ഞത് 1500രൂപ. എന്താ മോശമാണോ?????????????
 രാജീവിന്‍റെ  ഭാര്യ ഡോക്ടറാണ്. ഡെങ്കിപ്പനി ബാധിച്ച്  സിംസില്‍ അഡ്മിറ്റായി. പ്ലേറ്റ് ലെറ്റ്സ് കുറയുന്ന അവസ്ഥ. കൌണ്ട് 25,000 ഒക്കെയായി. മരുന്നുകള്‍ കൊടുക്കുന്നു. അവര്‍ മറ്റൊരു ഡോക്ടര്‍ സുഹൃത്തുമായി സംസാരിച്ചിരിക്കുമ്പോള്‍ ഒരു നഴ്സ് അപ്രന്‍റീസോ പഠിക്കുന്ന വിദ്യര്‍ത്ഥിയോ ആവാം, ഇന്‍ജക്ഷന്‍ എടുക്കാന്‍ വന്നു. സുഹൃത്ത് മരുന്ന് എന്താണെന്നു നോക്കി, ഈ പ്രിസ്ക്രിപ്ഷന്‍ ശരിയല്ല്ലോ എന്നും പറഞ്ഞു. കൂടുതല്‍ അന്വേഷണത്തില് അത് അടുത്ത മുറിയിലെ ഹൃദ്രോഗിക്കുള്ളതായിരുന്നു എന്നു മനസ്സിലായി. അത് എടുത്തിരുന്നെങ്കില് കൌണ്ട് കുറഞ്ഞ് ആള് തട്ടിപ്പോയേനെ. ആയുസ്സിന്‍റെ ബലം.
ജോമ്മയുടെ  അച്ഛന് ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞു. അതും സിംസില് തന്നെ. അദ്ദേഹത്തിന്‍റെ മരുമകനും ഡോക്ടറാണ്. അദ്ദേഹം പ്രിസ്ക്രിപ്ഷന്‍ നോക്കുമ്പോള്‍,ഏറ്റവും പ്രധാനപ്പെട്ട ഇന്‍ജക്ഷന്‍ കുറിച്ചിട്ടില്ല. ഹൃദ്രോഗ വിദഗ്ധനെ ഫോണില് ബന്ധപ്പെട്ടു. ഓ- വിട്ടുപോയതാണ്. ഇമ്മീഡിയറ്റായി സ്റ്റാര്‍ട്ടു ചെയ്യാന്‍ പറയൂ എന്നായിരുന്നു മറുപടി. ആള്‍ തട്ടിപ്പോയാല്  നിര്‍ഭാഗ്യം,രക്ഷപെട്ടാല് ഡോക്ടറുടെ മിടുക്ക് എന്നതാണ് അവസ്ഥ.
ഒരു ദിവസം രാജീവ് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയപ്പോള്‍ കാഴ്ചയ്ക്ക് സുന്ദരിയായ ഒരു ചെറുപ്പക്കാരിയും പ്രായം ചെന്നൊരു സ്ത്രീയും ഓട്ടോയില്‍ വന്നിറങ്ങി. ഗൈനക്കോളജിസ്റ്റായ ഭാര്യയെ കാണാനാണ് അവര്‍ എത്തിയിരിക്കുന്നത്. ഡോക്ടര് വൈകിട്ടേ എത്തൂ,നിങ്ങള്‍ പോയിട്ട് വന്നാല് മതിയെന്നു് രാജീവ് പറഞ്ഞു. ഇല്ല,ഞങ്ങള് ഇവിടിരുന്നോളാം എന്നായി അവര്‍. അദ്ദേഹം ഭക്ഷണം കഴിഞ്ഞ ശേഷം അവര്‍ക്ക് പുറത്തിരിക്കാനുള്ള അനുവാദം കൊടുക്കാന് വേലക്കാരിയോട് നിര്‍ദ്ദേശിച്ച് തിരികെ പോരുന്നു. സാധാരണ രോഗികളെക്കുറിച്ച് ചോദിക്കാറില്ലാത്ത രാജീവിന് ആ ചെറുപ്പക്കാരിയുടെ കാര്യത്തില് എന്തോ ഒരു താത്പര്യം തോന്നി. രാത്രിയില് മടങ്ങി വന്നപ്പോല്‍ ഈ രോഗിയെക്കുറിച്ച് ചോദിച്ചു. അവര്‍ പറഞ്ഞു,അത് രോഗമായിരുന്നില്ല. ജീവിതത്തിലാദ്യമായി ഒരു അബോര്ഷന്‍ ചെയ്തു കൊടുത്തു. രാജീവ് ഒന്നു ഞെട്ടി. ഒരിക്കലും അതിന് തയ്യാറാകാത്തയാളാണ് ഡോക്ടര്‍. സംശയത്തോടെ അവരെ നോക്കി. പാപമാണെങ്കിലും അവരെ തിരിച്ചയായ്ക്കാന്‍ മനസ്സനുവദിച്ചില്ല. വന്ന സ്ത്രീയുടെ ഭര്‍ത്താവ്   ഗള്‍ഫിലാണ്. അടുത്ത വീട്ടിലെ പയ്യനുമായി വേഴ്ചയുണ്ടായി. ആരെയും അറിയിക്കാന് കഴിയില്ല. അറിഞ്ഞാല്‍ ആത്മഹത്യ മാത്രമെ മാര്‍ഗ്ഗമുള്ളു. ഭര്‍ത്താവിന്‍റെ അമ്മയാണ് കൂടെ വന്നത്. കരച്ചിലും പിഴിച്ചിലുമായി. അവളുടെ മരണം ഞാന്‍ മുന്നില്‍ കണ്ടു. ദൈവത്തോട് മാപ്പപക്ഷിച്ച ശേഷം ഞാനത് ചെയ്തു കൊടുത്തു. ആ വാക്കുകളില് ഗദ്ഗദമുണ്ടായിരുന്നു. അത് നന്നായി  എന്ന് രാജീവ് ആശ്വസിപ്പിച്ചു. ഇത് മനുഷ്യത്വം,ഹൃദയ വിശാലത. ഈ രംഗത്ത് ഇതൊക്കെ എത്രപേര്‍ക്കുണ്ട്################


1 comment: